പ്രതീകാത്മക ചിത്രം 
Kerala

പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളി; ചരിത്രത്തിലാദ്യം

ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത് ഓട്ടോകാസ്റ്റ് ലിമിറ്റഡാണ്.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പൊതുമേഖലാസ്ഥാപനങ്ങളുടെ 272.2 കോടി രൂപയുടെ വൈദ്യുതി കുടിശിക എഴുതിത്തള്ളി സര്‍ക്കാര്‍. സംസ്ഥാന ബജറ്റ് പ്രകാരം കെഎസ്ഇബി സർക്കാരിന് നൽകേണ്ട വൈദ്യുതി ഡ്യൂട്ടി ഒഴിവാക്കിയതിന്റെ ഭാഗമായാണ് നടപടി. അതിനാല്‍ ഇത് ഉടന്‍ പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ വൈദ്യുതി നിരക്കിനെ ബാധിക്കില്ല.

ചരിത്രത്തിലാദ്യമായാണ് പൊതുമേഖലയുടെ ഇത്രയും വലിയ കുടിശിക എഴുതിത്തള്ളുന്നതെന്നും മന്ത്രി പി രാജീവ് അറിയിച്ചു. ഇതോടെ വ്യവസായ വകുപ്പിന് കീഴിലുള്ള 18 സ്ഥാപനങ്ങളുടെ ഭീമമായ ബാധ്യതയാണ് ഒഴിവായി. ഏറ്റവും കൂടുതല്‍ കുടിശിക വരുത്തിയത് ഓട്ടോകാസ്റ്റ് ലിമിറ്റഡാണ്. 113.08 കോടി രൂപയായിരുന്നു കുടിശിക.

ടെക്സ്റ്റൈൽ കോർപ്പറേഷൻ– 53.69 കോടിയും കേരളാ സിറാമിക്സ്- 44 കോടിയും തൃശൂർ സഹകരണ സ്പിന്നിംഗ് മിൽ- 12. 86 കോടിയും മലപ്പുറം സഹകരണ സ്പിന്നിംഗ് മിൽ-12.71 കോടിയും നല്‍കാനുണ്ട്. യഥാസമയം ബിൽ അടക്കാത്തതുമൂലം വൈദ്യുതി വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾ പൊതുമേഖലാ സ്ഥാപനങ്ങളെ ബാധിച്ചിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT