ടെലിവിഷൻ ദൃശ്യം 
Kerala

കനത്ത മഴ; മലപ്പുറത്തും പാലക്കാടും മലവെള്ളപ്പാച്ചില്‍

പാലക്കാട് ജില്ലയില്‍ അമ്പലപ്പാറ, മൈലാംപാടം, പൊതുവപ്പാടം പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: പാലക്കാടും മലപ്പുറത്തും കനത്ത മഴ. രണ്ട് ജില്ലകളിലും മലവെള്ളപ്പാച്ചിലുണ്ടായി. വീടുകളില്‍ വെള്ളം കയറി. മണ്ണാര്‍ക്കാട് മേഖലയിലാണ് പാലക്കാട് ജില്ലയില്‍ കനത്ത മഴ പെയ്തത്. മലപ്പുറത്ത് കരുവാരക്കുണ്ട് മേഖലയിലാണ് കനത്ത മഴ. 

പാലക്കാട് ജില്ലയില്‍ അമ്പലപ്പാറ, മൈലാംപാടം, പൊതുവപ്പാടം പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. അയിരൂര്‍ തോട് കരകവിഞ്ഞു. വനമേഖലയില്‍ നിന്ന് കൂടുതലായി വെള്ളം താഴേക്ക് ഒഴുകി എത്തുന്നുണ്ട്. പലയിടത്തും വെള്ളക്കെട്ടുകളുണ്ട്. പുഴകളും കരകവിഞ്ഞ് ഒഴുകുകയാണ്.

അതിനിടെ വനമേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായതായി സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ പക്ഷേ സ്ഥിരീകരണം വന്നിട്ടില്ല. 

മലപ്പുറത്ത് സൈലന്റ് വാലിയുടെ വടക്ക് പടിഞ്ഞാറന്‍ ഭാഗങ്ങളിലാണ് കനത്ത മഴ തുടരുന്നത്. കരുവാരക്കുണ്ട് ഭാഗത്ത് ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്. 

മുള്ളറ, ചേരി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കമുണ്ടായി. മാമ്പറ്റ പാലത്തിന് മുകളില്‍ വെള്ളം കയറി. വ്യാപകമായ കൃഷി നാശമുണ്ടായതാണ് പ്രാഥമിക നിഗമനം. വെള്ളം കയറുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഇവിടെയുള്ള കുടുംബങ്ങള്‍ക്ക് മാറി താമസിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT