പ്രതീകാത്മക ചിത്രം/ ഫയല്‍ 
Kerala

വീട്ടമ്മയുടെ മൊബൈൽ ഫോൺ ഓടയിൽ വീണു; വൻ സന്നാഹവുമായി എത്തി അ​ഗ്നിരക്ഷാ സേനയുടെ മൂന്ന് മണിക്കൂർ നീണ്ട ദൗത്യം!

വീട്ടമ്മയുടെ മൊബൈൽ ഫോൺ ഓടയിൽ വീണു; വൻ സന്നാഹവുമായി എത്തി അ​ഗ്നിരക്ഷാ സേനയുടെ മൂന്ന് മണിക്കൂർ നീണ്ട ദൗത്യം!

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: വീട്ടമ്മയുടെ ഹാൻഡ് ബാ​ഗിൽ നിന്ന് മൊബൈൽ ഫോൺ ഓടയിൽ വീണപ്പോൾ കണ്ടെത്തി നൽകി അ​ഗ്നിരക്ഷാ സേന. നഗര മധ്യത്തിൽ ഓടയിലേക്കു വീണ മൊബൈൽ ഫോൺ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് അഗ്നിരക്ഷാ സേന കണ്ടെടുത്തത്. കോട്ടയം പുളിമൂട് ജങ്ഷനിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

ആലപ്പുഴ ചമ്പക്കുളം വല്ലേലിൽ ആലീസ് ജോസിന്റെ മൊബൈൽ ഫോണാണ് ഓടയിൽ വീണത്. സുഹൃത്തിനൊപ്പം വഴിയരികിലൂടെ നടക്കുമ്പോൾ ഹാൻഡ് ബാഗിൽനിന്ന് കുട എടുക്കുന്നതിനിടയിലാണ് ഫോൺ ഓടയിലേക്ക് വീണത്. ഫോണിന്റെ കവറിനുള്ളിൽ പണം കൂടിയുള്ളതിനാൽ സമ്മർദത്തിലായ ആലീസ് ഉടൻ അടുത്ത കടയിലുള്ളവരെയൊക്കെ കൂട്ടി ഫോണെടുക്കാൻ ശ്രമിച്ചു.

പല രീതിയിൽ ശ്രമിച്ചിട്ടും സ്ലാബ് ഇളക്കിമാറ്റി ഫോൺ എടുക്കാൻ കഴിഞ്ഞില്ല. അതോടെ, അഗ്നിരക്ഷാ സേനയെ വിളിക്കുകയായായിരുന്നു. 12.20-ഓടെ വലിയ സന്നാഹവുമായെത്തിയ അഗ്നിരക്ഷാ സേന ഇത് അനായാസം എടുക്കാൻ കഴിയുമെന്നാണ് ആദ്യം കരുതിയത്. 

ഒൻപതിഞ്ച് കനമുള്ള സ്ലാബ് നന്നായി സിമന്റിട്ട് ഉറപ്പിച്ചിരുന്നതിനാൽ ഇളക്കിയെടുക്കാൻ കഴിഞ്ഞില്ല. അവസാനം ഓടയുടെ സ്ലാബിന്റെ ഒരു ഭാഗത്ത് കമ്പിപ്പാരയും ഡ്രില്ലറുമുപയോഗിച്ച് ദ്വാരമുണ്ടാക്കി. തുടർന്ന്, ടോർച്ച് വെളിച്ചത്തിൽ ഫോൺ കണ്ടെത്തുകയായിരുന്നു. അഗ്നിരക്ഷാസേന അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസന്റെ നേതൃത്വത്തിലായിരുന്നു നടപടികൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം; ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'ബെസ്റ്റ് വെല്‍നെസ് ഡെസ്റ്റിനേഷന്‍', പുരസ്‌കാര നിറവില്‍ കേരള ടൂറിസം

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ കൈയില്‍ വിലകൂടിയ ഫോണ്‍; തിരക്കിയപ്പോള്‍ തെളിഞ്ഞത് പീഡനവിവരം; ബസ് ഡ്രൈവര്‍ അറസ്റ്റില്‍

മസാല ബോണ്ട്: ഇ ഡി നോട്ടീസ് റദ്ദാക്കണം; മുഖ്യമന്ത്രി ഹൈക്കോടതിയില്‍

SCROLL FOR NEXT