കാസര്‍കോട് ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന (national highway 66) മേല്‍പ്പാലത്തില്‍ ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു Screen grab
Kerala

ദേശീയപാത ഓവര്‍ബ്രിഡ്ജില്‍ കാസര്‍കോട് വന്‍ വിള്ളല്‍; മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിക്കെതിരേ നാട്ടുകാര്‍

750 മീറ്ററിലധികം നീളത്തിലുള്ള മേല്‍പ്പാലമാണ് അപകട ഭീതി ഉയര്‍ത്തുന്നത്.

സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ദേശീയപാത - 66 (national highway 66) വികസന പ്രവര്‍ത്തനത്തിന്റെ ഭാഗമായി ചട്ടഞ്ചാലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന മേല്‍പ്പാലത്തില്‍ വ്യാപകമായി ആഴത്തില്‍ വിള്ളലുകള്‍ രൂപപ്പെട്ടു. ചട്ടഞ്ചാല്‍ 55ാം മൈല്‍ മുതല്‍ തെക്കില്‍ വളവ് ഇറക്കം വരെ ചട്ടഞ്ചാല്‍ ടൗണിന്റെ മധ്യഭാഗത്തൂടെ കടന്നുപോകുന്ന 750 മീറ്ററിലധികം നീളത്തിലുള്ള മേല്‍പ്പാലമാണ് അപകട ഭീതി ഉയര്‍ത്തുന്നത്. ഇതോടെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

എട്ട് മീറ്ററോളം ഉയരമുള്ള പാലത്തിന്റെ നിര്‍മാണ പ്രവര്‍ത്തനം അവസാന ഘട്ടത്തിലാമാണ്. ചെര്‍ക്കള മുതല്‍ നീലേശ്വരം വരെയുള്ള ഈ റീച്ചില്‍ നിര്‍മാണ പ്രവൃത്തി നടത്തുന്നത് മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്. കനത്ത മഴയ്ക്കിടെ ഇന്നു രാവിലെയാണ് മേല്‍പ്പാലത്തിലെ വന്‍ വിള്ളലുകള്‍ നാട്ടുകാരില്‍ ചിലരുടെ ശ്രദ്ധയില്‍പ്പെട്ടത്. 50 മീറ്ററിലധികം നീളത്തില്‍ വിള്ളല്‍ രൂപപ്പെട്ടിട്ടുണ്ട്. ഇതോടെയാണ് പാലത്തിനുമുകളിലെത്തി നാട്ടുകാര്‍ വിള്ളല്‍ പ്രതിഷേധം ഉള്‍പ്പെടെ ഉയര്‍ത്തിയത്.

മേഘ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ഈ അഴിമതിക്കെതിരേ ശക്തമായ സമരം സംഘടിപ്പിക്കുമെന്നും ഇത്തരത്തില്‍ തുടര്‍ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും ചട്ടഞ്ചാലിലെ പൊതു പ്രവര്‍ത്തകനായ കെപി ഉബൈദ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടകംപള്ളിയുടെ വെല്ലുവിളി ഏറ്റെടുക്കുന്നു; തെളിവ് കോടതിയില്‍ ഹാജരാക്കും: വിഡി സതീശന്‍

ആറ്റുകാല്‍ പൊങ്കാലയ്ക്ക് സമയം കുറിച്ചിരുന്ന എ എം വിജയന്‍ നമ്പൂതിരി അന്തരിച്ചു

ഭണ്ഡാരത്തിലേക്ക് പൊലീസ് കയറരുത്; കാനനപാത വഴി ശബരിമലയിലേക്ക് നടന്നുപോകുന്നവര്‍ക്കും വിര്‍ച്വല്‍ ക്യൂ നിര്‍ബന്ധം

രാജസ്ഥാന്‍ മുന്‍ ക്യാപ്റ്റനെ ആര്‍ക്കും വേണ്ട, ഐപിഎല്‍ ലേലത്തില്‍ ആരും തിരിഞ്ഞ് നോക്കിയില്ല, കാരണം

ഇന്ത്യൻ ആർമിയിൽ ഹൈടെക് ഇന്റേൺഷിപ്പ്, പ്രതിദിനം 1,000 രൂപ സ്റ്റൈപ്പൻഡ്; ഡിസംബർ 21 നകം അപേക്ഷിക്കണം

SCROLL FOR NEXT