പ്രതീകാത്മക ചിത്രം 
Kerala

പൊതു അവധി മുതലെടുത്ത് ഭൂമി തരംമാറ്റം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ അധികൃതരെ അറിയിക്കാം ; ഫോണ്‍ നമ്പറുകള്‍ ഇപ്രകാരം

പരാതികള്‍ അറിയിക്കാനുള്ള ടെലഫോണ്‍ നമ്പറുകളും കളക്ടര്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : പൊതു അവധി ദിവസങ്ങള്‍ തുടര്‍ച്ചയായി വരുന്നത് മുതലെടുത്ത് ഭൂമി തരംമാറ്റം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ നടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അധികാരികളെ അറിയിക്കണമെന്ന് നിര്‍ദേശം. എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കാണ് പൊതുജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. 

ഭൂമിതരം മാറ്റം സംബന്ധിച്ച എന്തെങ്കിലും ക്രമക്കേട് ശ്രദ്ധയിൽ പെട്ടാലോ പരാതികൾ ഉണ്ടെങ്കിലോ പൊതു അവധി ദിവസങ്ങളിലും ജില്ലാ ഭരണകൂടത്തെ അറിയിക്കാം . അതിനായി ജില്ലാ തലത്തിലും താലൂക്ക് തലത്തിലും കൺട്രോൾ റൂമുകൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ ഫീൽഡ് തല സ്ക്വാഡുകളും ഈ ദിവസങ്ങളിൽ പ്രവർത്തിക്കും. 

ഭൂമിതരം മാറ്റവുമായി ബന്ധപ്പെട്ട പരാതികൾ വില്ലേജ് ഓഫീസർമാരെയും  പൊലീസിനെയും അറിയിക്കുകയും ചെയ്യാം.  പൊതു  അവധി ദിവസങ്ങളിലും വൈകുന്നേരം  6 മണിക്ക് ശേഷവും മണ്ണ് എടുക്കുന്നതിനോ മണ്ണ് അടിക്കുന്നതിനോ അനുവാദം ഉണ്ടായിരിക്കുകയില്ല. ഭൂമിതരം മാറ്റം നടത്തുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ പൊലീസിനും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കളക്ടർ അറിയിച്ചു.

പരാതികള്‍ അറിയിക്കാനുള്ള ടെലഫോണ്‍ നമ്പറുകളും കളക്ടര്‍ ഫെയ്‌സ്ബുക്കിലൂടെ പരസ്യപ്പെടുത്തിയിട്ടുണ്ട്. ജില്ലാ തല കണ്‍ട്രോള്‍ റൂം നമ്പറുകള്‍ ഇതാണ്. എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ 1077 (ടോള്‍ ഫ്രീ നമ്പര്‍)

ലാന്‍ഡ് ഫോണ്‍ : 0484-2423513

മൊബൈല്‍ : 94000 21077

സംസ്ഥാന കൺട്രോൾ റൂം നമ്പർ : 04712 333198

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

SCROLL FOR NEXT