മധു മുല്ലശ്ശേരി ഫെയ്സ്ബുക്ക്
Kerala

തിരുവനന്തപുരത്തും തർക്കം; സിപിഎം മം​ഗലപുരം ഏരിയാ സെക്രട്ടറിയെ മാറ്റി, ഇനി പാർട്ടിക്കൊപ്പമില്ലെന്ന് മധു മുല്ലശ്ശേരി

രണ്ട് തവണ ഏരിയാ സെക്രട്ടറിയായിരുന്ന മധു സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോയി. എം ജലീൽ പുതിയ സെക്രട്ടറി

സമകാലിക മലയാളം ഡെസ്ക്

‌തിരുവനന്തപുരം: സിപിഎം ഏരിയാ സമ്മേളനത്തിനിടെ തിരുവനന്തപുരത്തും തർക്കം. മം​ഗലപുരം ഏരിയാ സമ്മേളനത്തിലാണ് പൊട്ടിത്തെറി. സമ്മേളനത്തിൽ നിന്നു ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ഇറങ്ങിപ്പോയി. പാർട്ടി ജില്ലാ സെക്രട്ടറി വി ജോയിയുടെ നിലപാടിൽ പ്രതിഷേധിച്ചാണ് മധു മുല്ലശ്ശേരി ഇറങ്ങിപ്പോയത്. ജോയി പാർട്ടിയിൽ വിഭാ​ഗീയത സൃഷ്ടിക്കുകയാണെന്നും ഇനി സിപിഎമ്മിനൊപ്പമില്ലെന്നും മധു പ്രഖ്യാപിച്ചു.

കഴക്കൂട്ടം ഏരിയാ കമ്മിറ്റി രണ്ടായതിനു ശേഷം മം​ഗലപുരത്ത് രണ്ട് തവണയും മധു മുല്ലശ്ശേരിയാണ് സെക്രട്ടറിയായത്. സാധാരണ പാർട്ടി പ്രവർത്തകർക്ക് സമീപിക്കാൻ സാധിക്കാത്ത ആളായി ഏരിയാ സെക്രട്ടറി മാറിയെന്ന ആരോപണമാണ് മധുവിനെതിരെ ഉയർന്നത്. പുതിയ ഏരിയാ കമ്മിറ്റി ചേർന്നപ്പോൾ മധുവിനു പകരം എം ജലീലിനെ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പിന്നാലെയാണ് അപ്രതീക്ഷിത നീക്കത്തിൽ പ്രതിഷേധിച്ച് മധു ഇറങ്ങിപ്പോയത്.

സംസ്ഥാനത്ത് പലയിടത്തും പാർട്ടിയുടെ പ്രാദേശിക തലത്തിൽ വിഭാ​ഗീയത പൊട്ടിത്തെറിയിൽ കലാശിക്കുന്നതിനിടെയാണ് മം​ഗലപുരത്തും തർക്കത്തിൽ അവസാനിച്ചത്. മധു തുടരുന്നതിൽ ജില്ലാ നേതൃത്വത്തിനു താത്പര്യമുണ്ടായിരുന്നില്ലെന്നു റിപ്പോർട്ടുകളുണ്ട്. സാമ്പത്തിക ആരോപണങ്ങളും ക്രമവിരുദ്ധ ഇടപെടലുകളും അദ്ദേഹത്തിനെതിരെ ഉയർന്നിരുന്നു. ഇതിനെതിരെ ജില്ലാ നേതൃത്വം ഇടപെട്ടു. പിന്നാലെയാണ് മധു പാർട്ടി വിടുകയാണെന്നു പ്രഖ്യാപിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT