മാവോയിസ്റ്റ് രൂപേഷ് - Jailed Maoist leader Roopesh ഫയല്‍
Kerala

മഞ്ഞപ്പിത്തം; മാവോയിസ്റ്റ് രൂപേഷിന്റെ ആരോഗ്യനില ഗുരുതരം, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയിലധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

തൃശുര്‍: വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നിരാഹാര സമരം നടത്തിയിരുന്ന മാവോയിസ്റ്റ് രൂപേഷിന്റെ (Jailed Maoist leader Roopesh) ആരോഗ്യ നില ഗുരുതരം. മഞ്ഞപ്പിത്തം പിടിപെട്ടതിനെ തുടര്‍ന്ന് രൂപേഷിനെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. തന്റെ 'ബന്ധിതരുടെ ഓര്‍മ്മക്കുറിപ്പുകള്‍' എന്ന നോവല്‍ പ്രസിദ്ധീകരിക്കാന്‍ ജയിലധികൃതര്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് മെയ് 22ന് വൈകുന്നേരം മുതല്‍ രൂപേഷ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്.

സമരം ഏഴു ദിവസം പിന്നിട്ടതിനിടെയാണ് രൂപേഷിന് മഞ്ഞപ്പിത്തം കൂടി പിടിപെട്ടിരിക്കുന്നത്. മൂന്നുദിവസമായി ആശുപത്രിയില്‍ കഴിയുന്ന രൂപേഷിനെ കാണാന്‍ ബന്ധുക്കളും സുഹൃത്തുക്കളും അനുമതി തേടിയെങ്കിലും പോലീസ് അനുമതി നല്‍കിയില്ല.നോവലില്‍ ജയില്‍, യുഎപിഎ നിയമം, കോടതി തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പരാമര്‍ശങ്ങളുണ്ടെന്നതാണ് അനുമതി നിഷേധിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാം, ട്രാന്‍സിഷന്‍ എഫക്ട്സ് നല്‍കാം; ഫെയ്‌സ്ബുക്കില്‍ കൂടുതല്‍ എഐ ഫീച്ചേഴ്സ് പരീക്ഷിക്കാന്‍ മെറ്റ

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

SCROLL FOR NEXT