മഹിളാ കോൺഗ്രസ് ഉപവാസം/ എഎൻഐ 
Kerala

ആരോഗ്യമന്ത്രിക്ക് ഹൃദയമുണ്ടോയെന്ന് സംശയം; രാജി വെച്ചൊഴിയണമെന്ന് ജെബി മേത്തർ; മഹിളാ കോൺഗ്രസ് ഉപവാസം

ഡോ.വന്ദന ദാസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നീതി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവാസ സമരം തുടങ്ങി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ആരോഗ്യപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ കഴിയാത്ത മന്ത്രി രാജിവച്ചൊഴിയണമെന്ന് മഹിളാ കോൺഗ്രസ് അധ്യക്ഷ ജെബി മേത്തർ എംപി. ഡോക്ടർമാർ മുന്നോട്ടുവെച്ച ആവശ്യങ്ങൾ ഉടൻ നടപ്പാക്കണം. ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും ജെബി മേത്തർ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടു. 

ഡോ.വന്ദന ദാസിനും ആരോഗ്യപ്രവര്‍ത്തകര്‍ക്കും നീതി ആവശ്യപ്പെട്ട് മഹിളാ കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിനു മുമ്പില്‍ ഉപവാസ സമരം തുടങ്ങി. രാവിലെ ആറിന് ആരംഭിച്ച ഉപവാസം വൈകിട്ട് ആറുവരെയാണ്.  ജീവൻ കാക്കുന്നവരുടെ ജീവനുവേണ്ടി, ജസ്റ്റിസ് ഫോർ ഡോക്ടർ വന്ദന ദാസ്, ജസ്റ്റിസ് ഫോർ ഡോക്ടേഴ്സ് ആന്റ് ഹെൽത്ത് വർക്കേഴ്സ് എന്ന മുദ്രാവാക്യം ഉയർത്തിയാണ് സമരം.  

കേരളത്തിലെ  ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് മഹിളാ കോൺഗ്രസ് ഉപവാസ സമരം നടത്തുന്നതെന്ന് ജെബി മേത്തർ പറഞ്ഞു. ആരോഗ്യമന്ത്രിക്ക് വേണ്ടത് എല്ലാവരെയും ഉൾക്കൊള്ളാൻ കഴിയുന്ന ഹൃദയമാണ്. എന്നാൽ കേരളത്തിലെ ആരോഗ്യമന്ത്രിക്ക് ഹൃദയമുണ്ടോ എന്നുപോലും സംശയമാണെന്നും ജെബി മേത്തർ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

3.5 ലക്ഷം കോടി, 10 ലക്ഷം തൊഴിലവസരം; സ്ഥലം ഏറ്റെടുപ്പ് പൂര്‍ത്തിയാകും മുന്നേ കിന്‍ഫ്രയിൽ വന്‍ നിക്ഷേപ വാഗ്ദാനം

നിങ്ങൾക്ക് 'പെറ്റ്' ഉണ്ടോ? ഉടൻ രജിസ്റ്റർ ചെയ്യണം, ഇല്ലെങ്കിൽ 1000 ദിർഹം പിഴ നൽകേണ്ടി വരും;വളർത്തുമൃഗ രജിസ്ട്രേഷൻ നിർബന്ധമാക്കി അബുദാബി

തലങ്ങും വിലങ്ങും പറന്നത് '23' എണ്ണം; ഗ്രീൻഫീൽഡിൽ ഇന്ത്യയുടെ 'സിക്സർ‌ ഫെസ്റ്റ്'! റെക്കോര്‍ഡ് സ്‌കോർ

'ആവിഷ്‌കാര സ്വാതന്ത്ര്യം ഭിന്നിപ്പുണ്ടാക്കാനുള്ള ലൈസന്‍സ് അല്ല; സംഘ്പരിവാര്‍ ഫാക്ടറിയുടെ മറ്റൊരു ഉത്പന്നം; കേരളത്തെ അപമാനിക്കാനുള്ള നീക്കം'

SCROLL FOR NEXT