ജിതിനയും ഭർത്താവ് അഖിലും/ ഫോട്ടോ: എക്സ്പ്രസ് 
Kerala

ദുരിതപർവം താണ്ടി ജിതിന ആശ്വാസ തീരത്ത്; ഇനി ജീവന്റെ പാതിക്കായി കാത്തിരിപ്പ്

കപ്പലിൽ ഡെക്ക് കെഡറ്റായി ജോലി ചെയ്യുകയായിരുന്നു അഖിൽ രഘു. ഭർത്താവുമായി ഫോണിൽ പോലും സംസാരിക്കാൻ കഴിയാതെ ജിതിന ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് യുക്രൈനിൽ യുദ്ധത്തിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യുക്രൈനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർത്ഥിനി ജിതിന (23) രണ്ടാഴ്ചത്തെ ദുരിതത്തിനൊടുവിൽ നാട്ടിലെത്തി. ജിതിനയുടെ ഭർത്താവ് ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ രഘു (25) യമനിൽ ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ അകപ്പെടുകയും പിന്നീട് മോചിതനായി സൈന്യത്തിന്റെ നിയന്ത്രണത്തിൽ കഴിയുകയാണ്. 

കപ്പലിൽ ഡെക്ക് കെഡറ്റായി ജോലി ചെയ്യുകയായിരുന്നു അഖിൽ രഘു. ഭർത്താവുമായി ഫോണിൽ പോലും സംസാരിക്കാൻ കഴിയാതെ ജിതിന ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് യുക്രൈനിൽ യുദ്ധത്തിന് തുടക്കം. 

കീവ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ വിദ്യാർത്ഥിനായായ ജിതിന ഉൾപ്പെടെയുള്ളവരോട് ബങ്കറിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടു. കീവ് കേന്ദ്രീകരിച്ച് യുദ്ധം മുറുകിയതോടെ ട്രെയിനിൽ ലവീവിലേക്ക് രക്ഷപ്പെടാൻ നിർദ്ദേശം വന്നു. 

13 മണിക്കൂർ ട്രെയിനിൽ നിന്ന് യാത്ര ചെയ്താണ് അവിടെ എത്തിയത്. പിന്നീട് ട്രെയിനിൽ അതിർത്തി പ്രദേശമായ ഉഷോദിലേക്ക്. തുടർന്ന് ബസ് മാർ​ഗം ​ഹം​ഗറിയിലെത്തി. അവിടെ താമസ സൗകര്യം ലഭിച്ചു. 

ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. വൈകീട്ട് 7.30ന് ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പിതാവ് ജയകൃഷ്ണൻ, അഖിലിന്റെ പിതാവ് രഘു, അഖിലിന്റെ സഹോദര ഭാര്യ ശിഖ എന്നിവർ വിമാനത്താവളത്തിലെത്തി. 

ഭർത്താവ് അഖിലുമായി കഴിഞ്ഞ മാസം 27നാണ് ഒടുവിൽ സംസാരിച്ചത്. അഖിലിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് ജിതിന പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'മതി ഇവിടെ വച്ച് നിർത്തിക്കോ, നടിമാർ നിങ്ങളുടെ സ്വത്തല്ല'; എഐഎഡിഎംകെ നേതാവിനെതിരെ ഖുശ്ബു

യുഎഇയിലും ഖത്തറിലും ഈദ് ഗാഹുകൾ ഒഴിവാക്കി, പെരുന്നാൾ നമസ്കാരം പള്ളികളിൽ മാത്രം

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

SCROLL FOR NEXT