ജിതിനയും ഭർത്താവ് അഖിലും/ ഫോട്ടോ: എക്സ്പ്രസ് 
Kerala

ദുരിതപർവം താണ്ടി ജിതിന ആശ്വാസ തീരത്ത്; ഇനി ജീവന്റെ പാതിക്കായി കാത്തിരിപ്പ്

കപ്പലിൽ ഡെക്ക് കെഡറ്റായി ജോലി ചെയ്യുകയായിരുന്നു അഖിൽ രഘു. ഭർത്താവുമായി ഫോണിൽ പോലും സംസാരിക്കാൻ കഴിയാതെ ജിതിന ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് യുക്രൈനിൽ യുദ്ധത്തിന് തുടക്കം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: യുക്രൈനിൽ കുടുങ്ങിയ മെഡിക്കൽ വിദ്യാർത്ഥിനി ജിതിന (23) രണ്ടാഴ്ചത്തെ ദുരിതത്തിനൊടുവിൽ നാട്ടിലെത്തി. ജിതിനയുടെ ഭർത്താവ് ചേപ്പാട് ഏവൂർ ചിറയിൽ പടീറ്റതിൽ അഖിൽ രഘു (25) യമനിൽ ഹൂതി വിമതർ തട്ടിയെടുത്ത കപ്പലിൽ അകപ്പെടുകയും പിന്നീട് മോചിതനായി സൈന്യത്തിന്റെ നിയന്ത്രണത്തിൽ കഴിയുകയാണ്. 

കപ്പലിൽ ഡെക്ക് കെഡറ്റായി ജോലി ചെയ്യുകയായിരുന്നു അഖിൽ രഘു. ഭർത്താവുമായി ഫോണിൽ പോലും സംസാരിക്കാൻ കഴിയാതെ ജിതിന ദിവസങ്ങൾ തള്ളിനീക്കുമ്പോഴാണ് യുക്രൈനിൽ യുദ്ധത്തിന് തുടക്കം. 

കീവ് മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ അഞ്ചാം വർഷ വിദ്യാർത്ഥിനായായ ജിതിന ഉൾപ്പെടെയുള്ളവരോട് ബങ്കറിലേക്ക് മാറാൻ അധികൃതർ ആവശ്യപ്പെട്ടു. കീവ് കേന്ദ്രീകരിച്ച് യുദ്ധം മുറുകിയതോടെ ട്രെയിനിൽ ലവീവിലേക്ക് രക്ഷപ്പെടാൻ നിർദ്ദേശം വന്നു. 

13 മണിക്കൂർ ട്രെയിനിൽ നിന്ന് യാത്ര ചെയ്താണ് അവിടെ എത്തിയത്. പിന്നീട് ട്രെയിനിൽ അതിർത്തി പ്രദേശമായ ഉഷോദിലേക്ക്. തുടർന്ന് ബസ് മാർ​ഗം ​ഹം​ഗറിയിലെത്തി. അവിടെ താമസ സൗകര്യം ലഭിച്ചു. 

ഇന്നലെ പുലർച്ചെ ഡൽഹിയിലെത്തി. വൈകീട്ട് 7.30ന് ആണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. പിതാവ് ജയകൃഷ്ണൻ, അഖിലിന്റെ പിതാവ് രഘു, അഖിലിന്റെ സഹോദര ഭാര്യ ശിഖ എന്നിവർ വിമാനത്താവളത്തിലെത്തി. 

ഭർത്താവ് അഖിലുമായി കഴിഞ്ഞ മാസം 27നാണ് ഒടുവിൽ സംസാരിച്ചത്. അഖിലിനെ നാട്ടിലെത്തിക്കാൻ ശ്രമം തുടരുകയാണെന്ന് ജിതിന പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ തേടിയെത്തി; പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിക്ക് ക്രൂരമര്‍ദനം; ഒടുവില്‍ ഇടപെട്ട് മുഖ്യമന്ത്രി

കൂച്ച് ബെഹാർ ട്രോഫി: ബറോഡയ്ക്കെതിരെ കേരളത്തിന് മുന്നിൽ റൺ മല

​'കുറ്റകൃത്യത്തിൽ പങ്കില്ല, വെറുതെ വിടണം'; നടിയെ ആക്രമിച്ച കേസിലെ 5, 6 പ്രതികൾ ഹൈക്കോടതിയിൽ

വാതില്‍ ചവിട്ടിത്തുറന്ന് സ്റ്റേഷനിലെത്തി; കൈക്കുഞ്ഞുങ്ങളെ എറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചു; ദൃശ്യങ്ങള്‍ തെളിവ്; ഗര്‍ഭിണിയെ മുഖത്തടിച്ച സംഭവത്തില്‍ സിഐ

'ഇതാണോ പിണറായി വിജയന്‍ സര്‍ക്കാരിന്റെ സ്ത്രീസുരക്ഷ?; ഏത് യുഗത്തിലാണ് ജീവിക്കുന്നത്?'

SCROLL FOR NEXT