ദിലീപ് / ഫയല്‍ 
Kerala

വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് ജഡ്ജി; വേഗം പൂര്‍ത്തിയാക്കണമെന്ന് ദിലീപ്; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ കോടതിയുടെ ആവശ്യം പരിഗണിക്കുക

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടുകൊണ്ടുള്ള വിചാരണ കോടതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ ആവശ്യം സുപ്രീംകോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് വിചാരണ കോടതിയുടെ ആവശ്യം പരിഗണിക്കുക. 

ആറ് മാസം കൂടി സമയം അനുവദിക്കണെമെന്നാണ് വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് സൂചന. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ അപേക്ഷയും സുപ്രീം കോടതി ഇന്ന് പരിഗണിക്കും.

നടിയെ ആക്രമിച്ച കേസുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ ജസ്റ്റിസ് ദിനേശ് മഹേശ്വരിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനെ ചീഫ് ജസ്റ്റിസ് നിയോഗിച്ചിരുന്നു. കേസ് പരിഗണിച്ചിരുന്ന ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ വിരമിച്ച സാഹചര്യത്തിലാണ് പുതിയ ബെഞ്ച് രൂപീകരിച്ചത്. കേസിലെ വിചാരണ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് 2019 നവംബര്‍ 29ന് ഉത്തരവിട്ട ബെഞ്ചില്‍ ജസ്റ്റിസ് ഖാന്‍വില്‍ക്കറിനൊപ്പം ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ഉണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമലയില്‍ വീണ്ടും എസ്‌ഐടി പരിശോധന: ദ്വാരപാലക പാളികളിലും, ശ്രീകോവിലിന്റെ പിന്‍ഭാഗത്തും സാംപിൾ ശേഖരണം

പൊലീസിന്റെ മുക്കിന്‍ തുമ്പത്ത് വിലസി മോഷ്ടാവ്, ഡിഐജി ഓഫീസിനോട് ചേര്‍ന്ന ക്ഷേത്രത്തില്‍ മോഷണം - വിഡിയോ

സ്തംഭിച്ച് കേരളം, ശബരിമലയില്‍ വീണ്ടും എസ്‌ഐടി, ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവുകൾ,ഫെബ്രുവരി 25 വരെ ഓൺലൈനായി അപേക്ഷിക്കാം

കിം ജോങ് ഉന്നിന്റെ പിന്‍ഗാമി മകള്‍? ഔദ്യോഗിക പ്രഖ്യാപനം പാര്‍ട്ടി കോണ്‍ഗ്രസില്‍

SCROLL FOR NEXT