പ്രതീകാത്മക ചിത്രം 
Kerala

കെ റെയില്‍: വമ്പന്‍ പ്രചാരണത്തിന് സര്‍ക്കാര്‍; 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിക്കുന്നു

പദ്ധതിയുടെ ഗുണഗണങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിക്കെതിരെ പ്രതിഷേധം നിലനില്‍ക്കുന്നതിനിടെ, പദ്ധതിക്കായി പ്രചാരണം ശക്തമാക്കി സര്‍ക്കാര്‍. കെ റെയില്‍ പദ്ധതി വിശദീകരിച്ചുകൊണ്ട് 50 ലക്ഷം കൈപ്പുസ്തകങ്ങള്‍ അച്ചടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിനായി സംസ്ഥാനത്തെ ആധുനിക സൗകര്യങ്ങളുള്ള അച്ചടി സ്ഥാപനങ്ങളില്‍ നിന്നും പബ്ലിക് റിലേഷന്‍സ് വകുപ്പ് ഇ -ടെണ്ടര്‍ വിളിച്ചു. 

വിശദ വിവരങ്ങള്‍ക്ക് ETENDERS.KERALA.GOV.IN സന്ദര്‍ശിക്കാന്‍ സര്‍ക്കാര്‍ പിആര്‍ഡി വെബ്‌സൈറ്റില്‍ നല്‍കിയ പരസ്യത്തില്‍ വ്യക്തമാക്കി. പദ്ധതിക്കെതിരെ എതിര്‍പ്പ് ശക്തമാകുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ കോടികള്‍ മുടക്കി പ്രചാരണ പരിപാടി സംഘടിപ്പിക്കുന്നത്. സിപിഎം സംഘടനാസംവിധാനം വഴി ഇത് വീടുകളില്‍ എത്തിക്കാനാണ് ആലോചിക്കുന്നത്. പദ്ധതിയുടെ ഗുണഗണങ്ങള്‍ എല്ലാ വീടുകളിലും എത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി മേഖലാ തലത്തില്‍ പൗരപ്രമുഖന്മാരുടെ യോഗം വിളിച്ച് വിശദീകരിച്ചു വരികയാണ്. കൂടാതെ സിപിഎമ്മും പാര്‍ട്ടി തലത്തില്‍ കെ റെയിലിനെപ്പറ്റി വിശദമായ പ്രചാരണം നടത്തി വരുന്നുണ്ട്. ഇടതുമുന്നണി പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതിയാണ് ഇതെന്നും സിപിഎം വിശദീകരിക്കുന്നു. പദ്ധതിക്കെതിരെ രംഗത്തു വരുന്നത് വികസനവിരോധികളാണെന്നും സിപിഎം കുറ്റപ്പെടുത്തുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

കൊച്ചിയിലും അമീബിക് മസ്തിഷ്കജ്വരം, ഇടപ്പള്ളിയില്‍ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്ക് രോഗബാധ

തിരുവന്തപുരം പിടിക്കാൻ കോൺഗ്രസ്, ശബരീനാഥൻ സ്ഥാനാർഥിയാകും, വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനൽ ഇന്ന്; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ജന്‍ സുരാജ് പ്രവര്‍ത്തകന്റെ കൊലപാതകം, ബിഹാറില്‍ ജെഡിയു സ്ഥാനാര്‍ഥി അറസ്റ്റില്‍

ചരിത്രത്തിന് അരികെ, കന്നിക്കീരിടം തേടി ഇന്ത്യ; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍ ഇന്ന്

SCROLL FOR NEXT