കെ രാജന്‍ ഫയല്‍ ചിത്രം
Kerala

പൂരത്തില്‍ യുഡിഎഫും ബിജെപിയും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുന്നു, പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു: മന്ത്രി കെ രാജന്‍

പൂരത്തിനോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ ജനപ്രതിനിധി എന്ന നിലയില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: പൂരവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് യുഡിഎഫും ബിജെപിയും ശ്രമിക്കുകയാണെന്ന് മന്ത്രി കെ രാജന്‍. തൃശൂരിന്റെ സ്വന്തം ഉത്സവമായ പൂരത്തെ തെരഞ്ഞെടുപ്പ് രാഷ്ടിയത്തിന് ഉപയോഗിക്കുന്നത് ശരിയല്ല. പ്രശ്നം നടക്കുമ്പോള്‍ മന്ത്രിയും മറ്റുള്ളവരും സ്ഥലത്തുണ്ടായിരുന്നില്ലെന്ന കെ മുരളീധരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

പൂരത്തിനോടനുബന്ധിച്ച് നടക്കുന്ന പ്രദര്‍ശനത്തിന്റെ തുടക്കം മുതല്‍ ജനപ്രതിനിധി എന്ന നിലയില്‍ മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പൂര ദിവസവും പൂര്‍ണമായി സ്ഥലത്തുണ്ടായിരുന്നത് ദ്യശ്യ മാധ്യമങ്ങള്‍ കാണുന്നവര്‍ക്ക് വ്യക്തമായി മനസ്സിലാക്കാവുന്നതാണ്. എന്നിട്ടും വെടിക്കെട്ടിന് ശേഷം രാവിലെ എത്തിയ കെ മുരളീധരന്റെ പ്രസ്താവന തെറ്റിധാരണയുണ്ടാക്കുന്നതും രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതുമാണ്. ഒരു പ്രശ്‌നം ഉണ്ടായപ്പോള്‍ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ച് ആചാരങ്ങള്‍ക്ക്് കോട്ടം വരാത്ത വിധം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. പൊലീസിന്റെ ഭാഗത്ത് നിന്ന് അതിരുവിട്ട നിയന്ത്രണം ഉണ്ടായി. പ്രശ്‌നക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയും സ്വീകരിച്ചു കഴിഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെടിക്കെട്ടുമായി ഉണ്ടായ വിഷയങ്ങളില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

ആദ്യ നടപടി എന്ന നിലയ്ക്ക് ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാര്‍ക്കെതിരെ നടപടിയെടുക്കും. ഇതിന്റെ ഭാഗമായിട്ടാണ് കമ്മീഷണറെയും അസിസ്റ്റന്റ്് കമീഷണറെയും സ്ഥലം മാറ്റാന്‍ സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമീഷനില്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇനിയും വിവാദത്തിലേക്ക് കൊണ്ടുപോകരുതെന്നും മന്ത്രി പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

'ജയ് ശ്രീറാം എന്ന് പറഞ്ഞിരുന്നെങ്കില്‍ എന്തായേനെ?'; ജെമീമയ്‌ക്കെതിരെ നടിയും ബിജെപി നേതാവുമായ കസ്തൂരി

'ക്ഷമയ്ക്കും ഒരു പരിധിയുണ്ട്, താല്‍പ്പര്യമുണ്ടെങ്കില്‍ പാര്‍ട്ടിയില്‍ തുടരും, അല്ലെങ്കില്‍ കൃഷിയിലേക്ക് മടങ്ങും'; അതൃപ്തി പ്രകടമാക്കി അണ്ണാമലൈ

സിനിമാ പ്രേമിയാണോ?; സൗജന്യമായി ടിക്കറ്റ് ലഭിക്കും, ചെയ്യേണ്ടത് ഇത്രമാത്രം

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

SCROLL FOR NEXT