ആലപ്പുഴയില്‍ കെ സുധാകരന്റെ വാര്‍ത്താ സമ്മേളനം  ഫെയ്‌സ്ബുക്ക്
Kerala

'പ്രസിഡന്റേ ക്യാമറയും മൈക്കും ഓണാണ്'; പ്രതിപക്ഷ നേതാവിനെതിരെ അസഭ്യപ്രയോഗവുമായി കെ സുധാകരന്‍; തടഞ്ഞ് നേതാക്കള്‍

പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അസഭ്യപദപ്രയോഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വാര്‍ത്താസമ്മേളനത്തിന് എത്താന്‍ വൈകിയതിനെ തുടര്‍ന്ന് അസഭ്യപദപ്രയോഗവുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആലപ്പുഴയിലെ സമരാഗ്നിപരിപാടിക്കിടെ വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് കെ സുധാകരന്‍ പ്രതിപക്ഷ നേതാവിനെ അപമാനിച്ചത്.

'ഓനെയൊന്ന് വിളിച്ചുനോക്കപ്പാ എവിട്യാള്ളതെന്ന്. എന്താ ഇയാള്‍ ഇങ്ങനെയെന്ന്..... (അസഭ്യ പ്രയോഗം). പത്രക്കാരോട് പറഞ്ഞിട്ട്. ഇത് എന്തൊരു മോശമാണ്' കെ സുധാകരന്‍ പറഞ്ഞു. ഉടന്‍ തന്നെ വേദിയിലുണ്ടായിരുന്ന ഷാനി മോള്‍ ഉസ്മാന്‍ ഇടപെട്ട് പ്രസിഡന്റേ സംസാരിക്കരുത്. ക്യാമറയും മൈക്കും ഓണാണെന്ന് പറയുകയായിരുന്നു. ഇതോടെയാണ് സംസാരം അവസാനിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാവിലെ പത്തുമണിക്കായിരുന്നു വാര്‍ത്താ സമ്മേളനം വിളിച്ചത്. എന്നാല്‍ പതിനൊന്നുമണിയായിട്ടും വിഡി സതീശന്‍ എത്താത്തതാണ് സുധാകരനെ ചൊടിപ്പിച്ചത്. വൈകിയതിനെ സംബന്ധിച്ച് ഡിസിസി പ്രസിഡന്റിനോട് അതൃപ്തി അറിയിക്കുന്നതിനിടയിലായിരുന്നു സുധാകരന്റെ അസഭ്യപ്രയോഗം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

അതിദാരിദ്ര്യമുക്ത പ്രഖ്യപനം പിആര്‍ വര്‍ക്ക്; പാവങ്ങളെ പറ്റിച്ച് കോടികളുടെ ധൂര്‍ത്ത്; കണക്കുകള്‍ക്ക് ആധികാരികതയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

'വെറും വാ​ഗ്ദാനം... അതും പറഞ്ഞ് പോയ എംപിയാണ്'; വീണ്ടും, പ്രതാപന് 'പഴി'; സുരേഷ് ​ഗോപി മാന്യനെന്ന് തൃശൂർ മേയർ (വിഡിയോ)

SCROLL FOR NEXT