പ്രതീകാത്മക ചിത്രം 
Kerala

രണ്ടു ലക്ഷം വരെ വിലയുള്ള ബൈക്കുകള്‍ക്കു വില ഉയരും; കാറുകള്‍ക്കും സ്വകാര്യ വാഹനങ്ങള്‍ക്കും നികുതി വര്‍ധന

സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെ നികുതിയില്‍ വര്‍ധന വരുത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പുതുതായി വാങ്ങുന്ന രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി രണ്ടു ശതമാനം ഉയര്‍ത്തി. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെ നികുതിയില്‍ വര്‍ധന വരുത്തി. അഞ്ചു ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനമാണ് വര്‍ധന. അഞ്ചു മുതല്‍ പതിനഞ്ചു ലക്ഷം വരെയുള്ളവയ്ക്ക് രണ്ടു ശതമാനവും 15 മുതല്‍ മുകളിലുള്ളവയ്ക്ക് ഒരു ശതമാനവുമാണ് നികുതി കൂടുക. 340 കോടി രൂപയാണ് ഇതുവഴി അധികമായി പ്രതീക്ഷിക്കുന്നത്. 

പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാപ് എന്നിവയുടെ നികുതി, ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിക്കു തുല്യമായി പരിഷ്‌കരിച്ചു. നേരത്തെ 6 മുതല്‍ 20 ശതമാനം വരെ ഈടാക്കിയിരുന്ന നികുതി ഇതോടെ അഞ്ചു ശമതാനമായി കുറയും. ഇവയ്ക്ക് ആദ്യ അഞ്ചു വര്‍ഷത്തേക്ക് നല്‍കിയിരുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കി.

സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയില്‍ പത്തു ശതമാനം കുറവു വരുത്തി.

മോട്ടോര്‍ വാഹന വകുപ്പില്‍ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് നിലവിലുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

SCROLL FOR NEXT