മുഖ്യമന്ത്രി പിണറായി വിജയന്‍ 
Kerala

ഒരു വന്ദേഭാരത് തന്നിട്ട് വീമ്പു പറയുന്നു, പ്രധാനമന്ത്രി വസ്തുതാവിരുദ്ധ കാര്യങ്ങള്‍ പറയാമോ?; രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രധാനമന്ത്രി വസ്തുതകള്‍ മറച്ചുവെച്ചുകൊണ്ട് രാഷ്ട്രീയ പരിപാടിയില്‍ കേരളത്തെ ഇകഴ്ത്തി കാണിക്കാനാണ് ശ്രമിച്ചത്. ഔദ്യോഗിക പരിപാടിയില്‍ കേരളത്തിലെ വികസന കാര്യങ്ങളെ കുറിച്ച് സത്യം പറഞ്ഞു. പാര്‍ട്ടി പരിപാടിയില്‍ അതിന് എതിരായി പറഞ്ഞു. ഒഞ്ചിയം രക്തസാക്ഷി അനുസ്മരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരളം പല കാര്യങ്ങളിലും പുറകിലാണെന്നാണ് പ്രധാനമന്ത്രി പറയുന്നത്. രാഷ്ട്രീയ പരിപാടിയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി ഇത്തരത്തിലുള്ള ചില വസ്തുതകള്‍ക്ക് വിരുദ്ധമായ കാര്യങ്ങള്‍ പറയുമ്പോള്‍ ആളുകള്‍ എങ്ങനെയാണ് അതെടുക്കുക എന്ന് അദ്ദേഹം തന്നെ പരിശോധിക്കേണ്ടതായിരുന്നില്ലെ. 

യുവാക്കള്‍ക്ക് തൊഴില്‍ നല്‍കാന്‍ കേരളത്തിന് പദ്ധതിയില്ല എന്നാണ് പ്രധാനമന്ത്രി പറയുന്നത്. കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് പരിശോധിച്ചാണോ പ്രസ്താവന നടത്തിയത്. പ്രധാനമന്ത്രി വസ്തുതാ വിരുദ്ധ കാര്യങ്ങള്‍ പറയാമോ? 

9 വര്‍ഷത്തിനിടെ കേരളത്തിന് പുതുയായി അനുവദിച്ചത് രണ്ട് ട്രെയിനുകള്‍ മാത്രമാണ്. എയിംസ്, റെയില്‍വെ മെഡിക്കല്‍ കോളജ്, കോച്ച് ഫാക്ടറി, ശബരി റെയില്‍ പാത ഇതെല്ലാം കേരളത്തിന്റെ സ്വ്പനമായി നില്‍ക്കുകയാണ്. ഒരു ട്രെയിന്‍ ഇപ്പോള്‍ വന്നു, വന്ദേഭാരത്. നല്ലതുതന്നെ, സ്വാഗതം ചെയ്യാം. പക്ഷേ അതുകൊണ്ട് മറച്ചുവയ്ക്കാവുന്നതാണോ കേരളത്തിനോടുള്ള വിവേചനം? ഒരു വന്ദേഭാരത് തന്നിട്ട് വീമ്പു പറഞ്ഞാല്‍ മതിയോ?, പ്രളയമായാലും, മഹാമാരിയായാലും അര്‍ഹതപ്പെട്ട സഹായങ്ങള്‍ നിഷേധിച്ചില്ലേ? മറ്റു രാജ്യങ്ങളില്‍ നിന്ന് സഹായം വന്നപ്പോള്‍ അത് വിലക്കി.- അദ്ദേഹം പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം അവസാനിച്ചെന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ എങ്ങനെ ആചാരത്തോട് സ്‌നേഹം വന്നു?, കേസെടുത്തതില്‍ എല്ലാവരും ചിരിക്കുന്നു'

ഇനി ടോള്‍പ്ലാസകളില്‍ നിര്‍ത്തേണ്ട, 80 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കാം; എഐ അധിഷ്ഠിത സംവിധാനം അടുത്തവര്‍ഷം

മരണമുണ്ടാകില്ല, 2039 ആകുന്നതോടെ അമരത്വം കൈവരിക്കുമെന്ന് ബ്രയാൻ ജോൺസൺ

'സ്വര്‍ഗത്തിലെ മാലാഖക്കുഞ്ഞ്, വളരെ നേരത്തെ ഞങ്ങളെ വിട്ടു പോയി'; മകളെയോര്‍ത്ത് ഇന്നും നീറുന്ന ചിത്ര

എസ്‌ഐആര്‍ നീട്ടാന്‍ കേരളം തെരഞ്ഞെടുപ്പ് കമ്മീഷന് നിവേദനം നല്‍കണം; അനുഭാവപൂര്‍വം പരിഗണിക്കണമെന്ന് സുപ്രീംകോടതി

SCROLL FOR NEXT