തൃശൂര്‍ വെടിക്കെട്ടുപുര അപകടം 
Kerala

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര അപകടം; പാടശേഖരത്തില്‍ തല കണ്ടെത്തി; സ്‌ഫോടക സ്ഥലത്തുനിന്ന് അരക്കിലോ മീറ്റര്‍ അകലെ

രാവിലെ മുതല്‍ കഡാവര്‍ നായയെ ഉപയോഗിച്ച് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ മരിച്ച ഒരാളുടെ തല കണ്ടെടുത്തു. ദുരന്തമുണ്ടായ തുരുത്തില്‍നിന്ന് ഏകദേശം അരക്കിലോ മീറ്ററോളം മാറിയുള്ള കുളക്കരയിലാണ് തല കണ്ടെത്തിയത്. കത്തിക്കരിഞ്ഞ നിലയിലാണ് തല കണ്ടെത്തിയിട്ടുള്ളത്. രാവിലെ മുതല്‍ കഡാവര്‍ നായയെ ഉപയോഗിച്ച് പാടത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് തല കണ്ടെത്തിയത്. മൃതദേഹാവശിഷ്ടം തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

നിലവില്‍ 10 പേര്‍ മരിച്ചെന്നും 4 പേരെ കാണാനില്ലെന്നുമാണ് സര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടുള്ളത്. കാണാതായ ആളുകളിലൊരാളുടെ തലയാണ് ഇതെന്നാണ് സംശയം. നേരത്തെ കൈ, വിരലുകള്‍ തുടങ്ങി 32 ശരീര ഭാഗങ്ങള്‍ പൊലീസ് കണ്ടെടുത്തിരുന്നു. ഇത് ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.

കാഞ്ഞിരക്കോട് ചോരത്ത് വീട്ടില്‍ സിഎസുരേഷ്, കോട്ടപ്പുറം അരങ്ങത്ത് വീട്ടില്‍ അഭിജിത്, പുതൂര്‍ക്കര കോലാട്ടുപുരയ്ക്കല്‍ വീട്ടില്‍ വിഷ്ണു വിജയന്‍, കോട്ടപ്പുറം പള്ളത്ത് കരിമാലി ഗിരി എന്നിവരെയാണ് കാണാതായതായി പരാതി ലഭിച്ചിട്ടുള്ളത്. ഇവര്‍ നാലു പേരും വെടിക്കെട്ടു പുരയില്‍ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിരുന്നു.

Kerala fireworks accident updation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പൊതുവിടങ്ങളില്‍ തണ്ണീര്‍പ്പന്തല്‍, സ്‌കൂളുകളില്‍ കൂള്‍ റൂഫ്, ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കണം; കൊടുംചൂടില്‍ അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

'എത്ര വലിയ അവാര്‍ഡ് മേടിച്ചയാളാണെങ്കിലും കര്‍മയുണ്ട്, ഒരിക്കല്‍ താഴെ വരും'; സജ്‌നയ്ക്ക് പിന്നാലെ ഒളിയമ്പുമായി ഫിറോസ്

ഈ വേനലില്‍ അറിയാം ഇളനീരിന്റെ ഗുണങ്ങള്‍

വേനൽ യാത്ര പ്ലാൻ ചെയ്തോ? പാക്കിങ് ലിസ്റ്റിൽ ഇവ മിസ് ചെയ്യരുത്

420cc, പ്രാരംഭ വില 4.70 ലക്ഷം രൂപ, ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് ടിവിഎസ്; ബിഎംഡബ്ല്യൂ എഫ് 450 ജിഎസ് ഇന്ത്യന്‍ വിപണിയില്‍

SCROLL FOR NEXT