തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാരിന് താത്പര്യമുള്ളവർക്ക് കൊടുക്കാമെന്ന് വ്യക്തമാക്കി ഗവർണർ. ഇക്കാര്യം വ്യക്തമാക്കി രാജ്ഭവൻ കത്തു നൽകി. ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ഗോപിനാഥിനു ചുമതല നൽകാമെന്നും കത്തിലുണ്ട്.
കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ഗവർണറുടെ സർക്കാരിന് വഴങ്ങിയുള്ള നീക്കം. ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാലയുടെ താത്കാലിക വിസി ചുമതലയിൽ നിന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ സർക്കാരിന് കത്ത് കൈമാറിയത്.
ഡോ. സജി ഗോപിനാഥിന് താത്കാലിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ ഗവർണർ അതു തള്ളിയിരുന്നു. മാത്രമല്ല സജി ഗോപിനാഥിന് വിസി സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും സ്ഥാനത്തു നിന്നു മാറ്റാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നോട്ടീസും ഗവർണർ അയച്ചു.
എന്നാൽ സർവകലാശാല കേസുകളിൽ ഹൈക്കോടതിയിൽ നിന്നു നിരന്തരം തിരിച്ചടി നേരിട്ടത് ഗവർണർക്ക് തിരിച്ചടിയായി മാറി. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു റദ്ദാക്കിയതും സ്വന്തം നിലയ്ക്കു ഗവർണർ സെർച് കമ്മിറ്റി രൂപീകരിച്ചതു ചട്ടവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടു മാറ്റം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates