ഇടുക്കി എയര്‍ സ്ട്രിപ്പ്, ഫയല്‍ 
Kerala

ഇടുക്കി എയര്‍ സ്ട്രിപ്പിനെതിരെ കേന്ദ്രം, മുന്‍കൂര്‍ അനുമതി തേടിയിട്ടില്ല; പെരിയാര്‍ കടുവാ സങ്കേതത്തെ ബാധിക്കും

ഇടുക്കി എയര്‍സ്ട്രിപ്പിന് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇടുക്കി എയര്‍ സ്ട്രിപ്പിന് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍. പദ്ധതിക്ക് വനംമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. എയര്‍ സ്ട്രിപ്പ് പെരിയാര്‍ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും കേന്ദ്രം കോടതിയില്‍ നിലപാട് അറിയിച്ചു.

ഇടുക്കി പീരുമേട്ടില്‍ എയര്‍ സ്ട്രിപ്പ് വരുന്നതിനെതിരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. ഇത് അവഗണിച്ചാണ് പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പദ്ധതിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ രംഗത്തുവന്നത്.

പദ്ധതിക്ക് മുന്‍കൂര്‍ അനുമതി തേടിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പദ്ധതിക്ക് വനംമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. പദ്ധതി പെരിയാര്‍ കടുവാ സങ്കേതത്തിന് ഭീഷണിയാണെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു.

കടുവാ സംരക്ഷണ കേന്ദ്രത്തില്‍ നിന്ന് 630 മീറ്റര്‍ മാത്രം അകലെയാണ് നിര്‍ദിഷ്ട പദ്ധതി. ഇത് പെരിയാര്‍ കടുവാ സംരക്ഷണ കേന്ദ്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. എയര്‍ സ്ട്രിപ്പ് വരുന്നത് പക്ഷികളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയെയും ബാധിക്കുമെന്നും കേന്ദ്രം കോടതിയെ ധരിപ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT