king cobra found under bed in kannur ഫയൽ
Kerala

കട്ടിലിനടിയില്‍ രാജവെമ്പാല, കുഴമ്പുകുപ്പി വീണില്ലായിരുന്നുവെങ്കില്‍...; ഒരു കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയില്‍ നിന്ന് രക്ഷപ്പെട്ടത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു ഞെട്ടലിലാണ് ഒരു കുടുംബം.

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയില്‍ നിന്ന് രക്ഷപ്പെട്ടത് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു ഞെട്ടലിലാണ് ഒരു കുടുംബം. കുഴമ്പുകുപ്പിയുടെ രൂപത്തിലാണ് കുടുംബത്തിന്റെ രക്ഷയ്‌ക്കെത്തിയത്. ആറളം ഫാമിലെ പതിനൊന്നാം ബ്ലോക്കിലെ കെ സി കേളപ്പനും കുടുംബവുമാണ് രാജവെമ്പാലയില്‍ നിന്ന് രക്ഷപ്പെട്ടത്.

ഇന്നലെ രാത്രിയാണ് സംഭവം. കട്ടിലിനടിയില്‍ ഒളിച്ചിരുന്ന രാജവെമ്പാലയില്‍നിന്ന് കുടുംബത്തെ രക്ഷിച്ചത് 'കുഴമ്പുകുപ്പിയാണ്'. രാത്രി പത്തരയോടെ കേളപ്പന്റെ ഭാര്യ വസന്ത മുറിയില്‍ കിടക്കാന്‍ പോയി. കാലുവേദനയുള്ളതിനാല്‍ കിടക്കുന്നതിന് മുമ്പ് കുഴമ്പ് തേക്കുന്നത് പതിവായിരുന്നു. കയ്യില്‍നിന്ന് താഴെ വീണ കുഴമ്പ് കുപ്പി എടുക്കാന്‍ കുനിഞ്ഞപ്പോഴാണ് കട്ടിലിനടിയില്‍ ചുറ്റിപ്പിണഞ്ഞ് എന്തോ കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് ടോര്‍ച്ച് തെളിച്ചു നോക്കിയപ്പോഴാണ് രാജവെമ്പാലയാണെന്നു മനസ്സിലായത്.

ലൈറ്റ് അടിച്ചതോടെ പാമ്പ് പത്തി വിടര്‍ത്തി ചീറ്റി. ഈ സമയം കേളപ്പനും വസന്തയും മകന്‍ അനില്‍ കുമാറുമാണ് വീട്ടിലുണ്ടായിരുന്നത്. ഉടന്‍ തന്നെ ഇവര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു. പുലര്‍ച്ചെ ഒരുമണിയോടെയാണ് വനംവകുപ്പില്‍നിന്ന് ആളെത്തിയതെന്നും അതുവരെ ഭീതിയിലായിരുന്നുവെന്നും അനില്‍ കുമാര്‍ പറഞ്ഞു. ഇരിട്ടി ഫോറസ്റ്റ് സെക്ഷന്‍ താല്‍കാലിക വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോടിന്റെ നേതൃത്വത്തില്‍ പുലര്‍ച്ചെ ഒരു മണിയോടെ പാമ്പിനെ പിടികൂടുകയായിരുന്നു. ഇതിനെ പിന്നീട് ഉള്‍വനത്തില്‍ തുറന്നുവിട്ടു.

കുഴമ്പുകുപ്പി താഴെ വീണില്ലായിരുന്നുവെങ്കില്‍ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന പാമ്പിനെ കാണില്ലായിരുന്നവെന്നും കുപ്പിയാണു രക്ഷിച്ചതെന്നും അനില്‍ പറഞ്ഞു. മുമ്പും രാജവെമ്പാലയെ കണ്ടതായി ചിലര്‍ പറഞ്ഞിട്ടുണ്ടെങ്കിലും വീടിനുള്ളില്‍ കയറുന്നത് ആദ്യമാണ്. വീടിന് സമീപത്ത് തോടും മുളങ്കാടുമുണ്ട്. ഇവിടെ നിന്നാകാം പാമ്പ് വന്നതെന്ന് കരുതുന്നുവെന്നും അനില്‍ കൂട്ടിച്ചേര്‍ത്തു.

king cobra found under bed in kannur, family narrow escape

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

'വസ്ത്രം മാറി ഉടനെ വരാം'; കൈക്കുഞ്ഞിനെ ട്രെയിനിലെ സീറ്റില്‍ കിടത്തി അമ്മ മുങ്ങി

ഇതോ ഫുട്ബോൾ?, കളിക്കിടെ താരങ്ങള്‍ തമ്മില്‍ പൊരിഞ്ഞ ഇടി, 23 റെഡ് കാർഡ് (വിഡിയോ)

ആവേശകരമായ സ്വീകരണത്തിന് പിന്നാലെ സഞ്ജുവിന് ഫോണിൽ വിളിച്ചു മുഖ്യമന്ത്രി

അത് ചികിത്സാപ്പിഴവ്‌; വിനോദിനിക്ക് 21 വയസ്സുവരെ സൗജന്യ വിദ്യാഭ്യാസവും ചികിത്സയും ഉറപ്പാക്കണം: ഹൈക്കോടതി

SCROLL FOR NEXT