അറസ്റ്റിലായ രേഷ്മ/ ടെലിവിഷൻ ചിത്രം 
Kerala

'കാണാത്ത കാമുകന്‍' നുണ, രേഷ്മയുടെ മൊഴികള്‍ കളവെന്നു സൂചന; കുഞ്ഞിനെ കൊലപ്പെടുത്തിയതില്‍ അന്വേഷണം

ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: പരവൂര്‍ ഊഴായിക്കോട്ട് നവജാത ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച് കൊലപ്പെടുത്തിയ രേഷ്മ നല്‍കിയ മൊഴികള്‍ കളവാണെന്ന് പൊലീസിന്റെ നിഗമനം. അന്വേഷണ സംഘത്തെ തെറ്റിദ്ധരിപ്പിക്കാനാണ് ഇതുവരെ കാണാത്ത 'കാമുകനെ' അവതരിപ്പിക്കുന്നതെന്നാണ് പൊലീസ് സശയിക്കുന്നത്. രേഷ്മ നല്‍കിയ വിവരങ്ങള്‍ക്കനുസരിച്ചുള്ള ഫെയ്‌സ് ബുക് അക്കൗണ്ട് ഉടമയെ കണ്ടെത്താനുള്ള ശ്രമം ഇതുവരെ വിജയിച്ചിട്ടില്ല.

മറ്റാരെയോ സംരക്ഷിക്കാന്‍ കാമുകനെക്കുറിച്ചു കളവായ വിവരങ്ങള്‍ നല്‍കിയെന്നാണു പൊലീസിന്റെ സംശയം. സംഭവത്തില്‍ കാമുകനു പങ്കില്ലെന്നും രേഷ്മ മൊഴി നല്‍കിയിരുന്നു. കുറച്ചു നാളുകളായി കാമുകനെ സമുഹമാധ്യമത്തിലുടെ ബന്ധപ്പെടുന്നില്ലെന്നും രേഷ്മ പറയുന്നു.

ഇതിനിടെ രേഷ്മയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന മറ്റുചിലരെക്കുറിച്ചു പൊലീസിനു സൂചന ലഭിച്ചു. രേഷ്മ റിമാന്‍ഡില്‍ കഴിയുന്ന വേളയില്‍ ഫോണിലേക്കെത്തിയ ചില സന്ദേശങ്ങളും കോളുകളും പൊലീസ് പരിശോധിക്കുന്നുണ്ട്.  രേഷ്മ, മാതാപിതാക്കളായ സുന്ദരേശന്‍പിള്ള, സീത എന്നിവരുടെ ഫോണുകളില്‍ നിന്നുളള വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിനു കൈമാറി.

രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണു വൈകാതെ നാട്ടില്‍ എത്തുമെന്നാണു വിവരം. ഭര്‍ത്താവിനെ ചോദ്യം ചെയ്യുമ്പോള്‍ രേഷ്മയുടെ മൊഴികളില്‍ വൈരുധ്യമുണ്ടെങ്കില്‍ കണ്ടെത്താന്‍ കഴിയുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണു രേഷ്മയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ അന്തര്‍വാഹിനി ആക്രമണം, ഇറാന്‍ യുദ്ധക്കപ്പല്‍ തകര്‍ന്നു; 101 നാവികസേനാ അംഗങ്ങളെ കാണാതായി

20 കോടി, ഡിവൈഎഫ്‌ഐ കണക്ക് പൊതുസമക്ഷത്തിലാണ് ഓഡിറ്റ് ചെയ്യുന്നത്, കോണ്‍ഗ്രസ് പിരിച്ച തുകയെത്ര?

'അധികാരമുള്ളവന്റെ തെറ്റും ശരിയായി മാറും... ട്രംപ് ശരിയാണ്'; 'സർക്കാറി'ലെ ഡയലോ​ഗ് പങ്കുവച്ച് ആർജിവി

ടി20 ലോകകപ്പ് തോല്‍വിക്ക് പിന്നാലെ ടീമിനെ ഉടച്ചുവാര്‍ത്ത് പാകിസ്ഥാന്‍, ആറു പുതുമുഖങ്ങള്‍, പരിശീലക സ്ഥാനത്തേയ്ക്ക് സര്‍ഫറാസ് അഹമ്മദ്

കൊച്ചിൻ ഷിപ്പ്‌യാർഡിൽ മെഡിക്കൽ ഓഫീസർ, വാക്ക് ഇൻ ഇ​ന്റർവ്യൂ മാർച്ച് 10 ന്; എംബിബിഎസ് ബിരുദം ഉള്ളവർക്ക് പങ്കെടുക്കാം

SCROLL FOR NEXT