ബാസിം നുജൂം 
Kerala

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭ വാഗ്ദാനം; 76.35 ലക്ഷം തട്ടി, പ്രതി പിടിയില്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് ലാഭമുണ്ടാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍. കോഴിക്കോട് പേരാമ്പ്ര കായണ്ണ സ്വദേശിയായ മുതിരക്കാലയില്‍ ബാസിം നുജൂം (32) ആണ് പിടിയിലായത്.

കോഴിക്കോട് സ്വദേശിശിയെ വാട്‌സാപ് വഴി ബന്ധപ്പെട്ട് 76.35 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയത്. സിറ്റി സൈബര്‍ ക്രൈം പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇയാള്‍ക്കായി കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് നല്‍കിയ ലുക്കൗട്ട് നോട്ടിസ് പ്രകാരം മുംബൈ വിമാനത്താവളത്തില്‍ തടഞ്ഞുവയ്ക്കുകയും തുടര്‍ന്ന് സൈബര്‍ ക്രൈം പൊലീസ് സംഘം മുംബൈയില്‍ എത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോഴിക്കോട് സ്വദേശിയായ വ്യക്തിയുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 20 ഇടപാടുകളിലൂടെയാണ് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 76.35 ലക്ഷം ട്രാന്‍സ്ഫര്‍ ചെയ്യിച്ച് പണം തട്ടിയെടുത്തത്. പ്രതി ഉള്‍പ്പെട്ട തട്ടിപ്പ് സംഘം ചതിവിലൂടെ തട്ടിയെടുത്ത തുകയിലെ 6.50 ലക്ഷം രൂപയും പൊലീസില്‍ പരാതി നല്‍കിയ വ്യക്തിയുടെ പേരിലുള്ള അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്യിപ്പിച്ച ശേഷം ചെക്ക് വഴി പിന്‍വലിച്ചു. ചെന്നൈയില്‍ റജിസ്റ്റര്‍ ചെയ്ത 37.85 ലക്ഷം രൂപ നഷ്ടപ്പെട്ട പരാതിയിലും പ്രതി ഉള്‍പ്പെട്ടതായി സൂചനയുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് ജില്ലാ ജയിലില്‍ റിമാന്‍ഡ് ചെയ്തു.

Kozhikode Cyber Crime Police Arrests Fraud Suspect

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രംപിനെ പിന്തുണച്ച് യുഎസ് സെനറ്റ്; യുദ്ധാധികാരങ്ങള്‍ കുറയ്ക്കാനുള്ള പ്രമേയം വോട്ടിനിട്ട് തള്ളി

ഒരുക്കങ്ങള്‍ വിലയിരുത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍; ഗ്യാനേഷ് കുമാര്‍ ഇന്ന് കേരളത്തിലെത്തും

കൊല്ലങ്കോട് വന്‍ കവര്‍ച്ച, പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 44.5 പവന്‍ സ്വര്‍ണം കവര്‍ന്നു

എസ്എസ്എല്‍സി പരീക്ഷ കടുകട്ടിയാകുമെന്ന പ്രചാരണം തെറ്റ്, 80 ശതമാനം ചോദ്യങ്ങളും ലളിതം; കുട്ടികള്‍ ഭയപ്പെടേണ്ടതില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി

'സ്വകാര്യ വീഡിയോ കൈവശം !', സ്പാ നടത്തിപ്പുകാരിയുടെ വീടുകയറി ആക്രമിച്ച് യുവതി; സ്വർണവും പണവും കവർന്നു ( വീഡിയോ)

SCROLL FOR NEXT