KSRTC bus and lorry collide in Thiruvananthapuram സ്ക്രീൻഷോട്ട്
Kerala

തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധിപ്പേര്‍ക്ക് പരിക്ക്

മണ്ണന്തല മരുതൂരില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മണ്ണന്തല മരുതൂരില്‍ വാഹനാപകടം. കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധിപ്പേര്‍ക്ക് പരിക്ക്. ബസിലെയും ലോറിയിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

എംസി റോഡില്‍ രാവിലെ അഞ്ചര മണിയോടെയാണ് സംഭവം. തിരുവനന്തപുരത്ത് നിന്ന് വെഞ്ഞാറമൂട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എതിര്‍ദിശയില്‍ നിന്ന് വന്ന ചരക്കുലോറിയുമായി ബസ് കൂട്ടിയിടിക്കുകയായിരുന്നു. പാലത്തിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.

ഡ്രൈവര്‍മാര്‍ ഇരിക്കുന്ന ഭാഗത്താണ് കൂട്ടിയിടി ഉണ്ടായത്. അരമണിക്കൂര്‍ നേരം ഡ്രൈവര്‍മാര്‍ ബസില്‍ കുടുങ്ങി കിടന്നു. ഫയര്‍ഫോഴ്‌സും നാട്ടുകാരും എത്തിയാണ് ഇവരെ പുറത്തെടുത്തത്. ബസില്‍ 26 യാത്രക്കാരാണ് ഉണ്ടായിരുന്നത്. യാത്രക്കാരുടെ പരിക്ക് ഒന്നും ഗുരുതരമല്ല.

ഡ്രൈവര്‍മാരുടെ പരിക്കാണ് സാരമായിട്ടുള്ളത്. പരിക്കേറ്റവരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. ലോറി ഡ്രൈവറുടെ പരിക്ക് ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഒന്നും ഗുരുതരമല്ലെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് അറിയിച്ചത്. പ്രദേശത്ത് ഗതാഗത തടസം ഉണ്ടായി. മറ്റുവഴികളിലൂടെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നത്.

KSRTC bus and lorry collide in Thiruvananthapuram; several injured

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

വിസ്മയിപ്പിച്ച് പ്രണവ്; രാഹുലിന്റെ ​ഗംഭീര ഓഡിയോ- വിഷ്വൽ ക്രാഫ്റ്റ്- 'ഡീയസ് ഈറെ' റിവ്യൂ

ഡ്രൈവിങ്ങിനിടെ സ്‌കൂട്ടറില്‍ തല പൊക്കി നിന്ന് വിഷപ്പാമ്പ്, അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

അതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തിൽ എടുത്ത തീരുമാനം അല്ല, 2021ല്‍ തുടങ്ങിയ ശ്രമമെന്ന് എം ബി രാജേഷ്

SCROLL FOR NEXT