മന്ത്രി ആർ ബിന്ദു/ ഫെയ്സ്ബുക്ക് ചിത്രം 
Kerala

വാർത്താസമ്മേളനത്തിനിടെ ഇരച്ചുകയറി, വനിത നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌ത് നീക്കി; കെഎസ്‌യുവിനെതിരെ ആർ ബിന്ദു 

തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടു എന്ന് പറയുന്നവർ തെളിവുകൾ പുറത്തുവിടട്ടെ എന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു. 

പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം കെഎസ്‌യു നടത്തുന്നത് സമരാഭാസമാണെന്ന് മന്ത്രി പ്രതികരിച്ചു. തൃശൂർ കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി തനിക്ക് ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടു എന്ന് പറയുന്നവർ തെളിവുകൾ പുറത്തുവിടട്ടെ എന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ ബോധത്തോടെ കാര്യങ്ങളെ കാണാനുള്ള സമചിത്തത കെഎസ്‌യുവിന് ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

അതേസമയം കേരളവർമ കേളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ വഴിയിൽ തടയുന്നത് തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മന്ത്രി എസ്എഫ്‌ഐക്ക് ഒത്താശ ചെയ്യുന്നുവെന്നും കെഎസ്‌യു ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

SCROLL FOR NEXT