മന്ത്രി ആർ ബിന്ദു/ ഫെയ്സ്ബുക്ക് ചിത്രം 
Kerala

വാർത്താസമ്മേളനത്തിനിടെ ഇരച്ചുകയറി, വനിത നേതാക്കളെ ഉൾപ്പെടെ അറസ്റ്റ് ചെയ്‌ത് നീക്കി; കെഎസ്‌യുവിനെതിരെ ആർ ബിന്ദു 

തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടു എന്ന് പറയുന്നവർ തെളിവുകൾ പുറത്തുവിടട്ടെ എന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മന്ത്രി ആർ ബിന്ദുവിന്റെ വാർത്താസമ്മേളനത്തിനിടെ കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്കാണ് കെഎസ്‌യു പ്രവർത്തകർ പ്രതിഷേധവുമായി ഇരച്ചുകയറിയത്. മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ മന്ത്രിക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥവും മന്ത്രിയുടെ ജീവനക്കാരും ചേർന്ന് പ്രവർത്തകരെ തടഞ്ഞു. 

പ്രതിഷേധക്കാരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു നീക്കി. അതേസമയം കെഎസ്‌യു നടത്തുന്നത് സമരാഭാസമാണെന്ന് മന്ത്രി പ്രതികരിച്ചു. തൃശൂർ കേരളവർമ കോളജ് യൂണിയൻ തെരഞ്ഞെടുപ്പുമായി തനിക്ക് ഒരു ബന്ധവുമില്ല. തെരഞ്ഞെടുപ്പിൽ ഇടപ്പെട്ടു എന്ന് പറയുന്നവർ തെളിവുകൾ പുറത്തുവിടട്ടെ എന്നും മന്ത്രി പറഞ്ഞു. ജനാധിപത്യ ബോധത്തോടെ കാര്യങ്ങളെ കാണാനുള്ള സമചിത്തത കെഎസ്‌യുവിന് ഇല്ലെന്നും മന്ത്രി കുറ്റപ്പെടുത്തി. 

അതേസമയം കേരളവർമ കേളജിലെ തെരഞ്ഞെടുപ്പ് അട്ടിമറിയിൽ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്‌യു ഡിജിപിക്ക് പരാതി നൽകി. ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദുവിനെ വഴിയിൽ തടയുന്നത് തുടരുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മന്ത്രി എസ്എഫ്‌ഐക്ക് ഒത്താശ ചെയ്യുന്നുവെന്നും കെഎസ്‌യു ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT