ഉച്ചയോടെയാണ് ചമ്പക്കുളത്തെ പമ്പയാറ്റില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ജലപ്പരപ്പില്‍ വിസ്മയം തീര്‍ക്കുക.  file
Kerala

തിത്തെയ് തകതെയ്‌തോം....; കുട്ടനാടിന്റെ ജലമേളകള്‍ക്ക് ഇന്ന് തുടക്കം

ഇത്തവണ ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ് രാജപ്രമുഖന്‍ ട്രോഫിക്കായി പോരാട്ടത്തിന് ഇറങ്ങുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ആതിര അഗസ്റ്റിന്‍

ആലപ്പുഴ: വഞ്ചിപ്പാട്ടിന്റെ ഈരടികളുമായി ഓളപ്പരപ്പില്‍ ഓളം സൃഷ്ടിച്ച് കുട്ടനാടിന്റെ ജലമേളകള്‍ക്ക് ഇന്ന് തുടക്കം. ആചാരപ്പെരുമയുള്ള മൂലം വള്ളംകളിയോടെ ജലാശയങ്ങളും വള്ളംകളി പ്രേമികളും ആഘോഷത്തിമിര്‍പ്പിലാകും.

ഉച്ചയോടെയാണ് ചമ്പക്കുളത്തെ പമ്പയാറ്റില്‍ ചുണ്ടന്‍ വള്ളങ്ങള്‍ ജലപ്പരപ്പില്‍ വിസ്മയം തീര്‍ക്കുക. ഓളപ്പരപ്പുകളെ കീറിമുറിച്ച് ജലപ്പരപ്പിലൂടെ ചുണ്ടന്‍ വള്ളങ്ങള്‍ ഫിനിഷിങ് പോയിന്റ് ലക്ഷ്യമാക്കി കുതിക്കും. ഇത്തവണ ഏഴ് ചുണ്ടന്‍ വള്ളങ്ങളാണ് രാജപ്രമുഖന്‍ ട്രോഫിക്കായി പോരാട്ടത്തിന് ഇറങ്ങുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കായി ചമ്പക്കുളം മഠത്തില്‍ നിന്നും വിഗ്രഹം കൊണ്ടുപോയതിന്റെ ഓര്‍മപ്പെടുത്തലാണ് മൂലം വള്ളംകളി.

ചമ്പക്കുളത്തും കുട്ടനാട്ടിലും കുമരകത്തും വിവിധ ജലാശയങ്ങളില്‍ തീവ്ര പരിശീലനം നേടിയ കരുത്തിലാണ് ക്ലബുകള്‍ ഇന്നിറങ്ങുന്നത്. നെഹ്റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കം കൂടിയാണ് മൂലം ജലോത്സവം. പ്രത്യേകം ക്യാമ്പുകള്‍ ഒരുക്കിയാണ് ബോട്ടു ക്ലബുകള്‍ തുഴച്ചില്‍ക്കാരെ സജ്ജരാക്കുന്നത്. വള്ളംകളി ദിനത്തില്‍ അവധി ആവശ്യവും പിന്നാലെ ഉണ്ടായ വിവാദങ്ങളെയും മറന്ന് വള്ളം കളി ആഘോഷമാക്കാന്‍ തന്നെയാണ് വള്ളംകളി പ്രേമികളുടെ തീരുമാനം.

Kuttanad's water festivals begin today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് ബുധനാഴ്ച വരെ തീവ്രമഴ; ഓറഞ്ച്, യെല്ലോ അലര്‍ട്ട്; 50 കിലോ മീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റ്; മുന്നറിയിപ്പ്

ഏകവ്യക്തി നിയമ ബില്‍ ഇന്ന് ബംഗാള്‍ സഭയില്‍; ടിഎംസിയില്‍ ആര് കരുത്ത് കാട്ടും?

2029 ലോക്‌സഭ ലക്ഷ്യമിട്ട് പട്ടികയുമായി ബിജെപി; ലക്ഷ്യം കേരളത്തില്‍ വന്‍ മുന്നേറ്റം

'രാഷ്ട്രീയ സംഘട്ടനങ്ങളും കൊലപാതകവും ഉള്‍പ്പെടെ വാദം പറഞ്ഞത് നൂറു കണക്കിന് കേസുകളില്‍, പക്ഷപാതിത്വം കാണിച്ചിട്ടില്ല'

ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് കാനഡ പ്രീ ക്വാര്‍ട്ടറില്‍; ഇന്‍ജറി ടൈമില്‍ വിജയഗോള്‍