മാഹിയില്‍ നിന്നുള്ള മദ്യം കടത്തുന്നതിനിടെ പിടിയിലായ കാര്‍ 
Kerala

മാഹിയില്‍ നിന്നും മദ്യക്കടത്ത്; തൃശൂരില്‍ യുവാവ് അറസ്റ്റില്‍; പിടിച്ചെടുത്തത് 180 കുപ്പികള്‍

 മാഹിയില്‍ നിന്നും തൃശൂരിലേക്ക് കടത്തിയ 180 കുപ്പി വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍:  മാഹിയില്‍ നിന്നും തൃശൂരിലേക്ക് കടത്തിയ 180 കുപ്പി വിദേശമദ്യം എക്‌സൈസ് സംഘം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മാഹി സ്വദേശി രാജേഷിനെ അറസ്റ്റുചെയ്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

സ്വിഫ്റ്റ് കാറില്‍ ഒളിപ്പിച്ച നിലയിലാണ് 135 ലിറ്റര്‍ വരുന്ന 180 കുപ്പി മദ്യം കണ്ടെത്തിയത്. കടവല്ലൂരില്‍ വച്ചാണ് പ്രതിയെ പിടികൂടിയത്. തൃശൂര്‍, തലോര്‍ ഭാഗങ്ങളില്‍ മാഹിയില്‍ നിന്നും മദ്യം കാറില്‍ എത്തിച്ചുകൊടുക്കുന്നതായി എക്‌സൈസ് ഇന്റലിജന്‍സിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

എക്‌സൈസ് ഇന്റലിജന്‍സ് ഇന്‍സ്പെക്ടര്‍ മനോജ്കുമാര്‍.  കോലഴി റേഞ്ച് ഇന്‍സ്പെക്ടര്‍ ബിജുദാസ്, ഇന്റലിജന്‍സ് ഓഫീസര്‍മാരായ ഷിബു.കെ എസ്,  സതീഷ് ഒ എസ്, മോഹനന്‍ ടിജി, ലോനപ്പന്‍ കെ.ജെ, പ്രിവന്റീവ് ഓഫീസര്‍മാരായ സുധീരന്‍, ഗോപകുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സിജോമോന്‍, രഞ്ജിത്ത് എന്നിവര്‍ പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഓണവിപണി ലക്ഷ്യം വെച്ച് മദ്യം സ്റ്റോക്ക് ചെയ്യുന്നതിനായി കാറുകളില്‍ അന്യസംസ്ഥാനത്ത് നിന്നും മദ്യം കടത്തുന്നതായി ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കാനാണ് എക്‌സൈസിന്റെ തീരുമാനം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT