മുഖ്യമന്ത്രി പിണറായി വിജയന്‍, ഫയല്‍ ചിത്രം 
Kerala

'ബില്ല് ചോദിച്ചു വാങ്ങുക; ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യുന്നവരെ തേടി സമ്മാനം എത്താം'

സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനാവും വിധം നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് ലക്കി ബില്‍ ആപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്താനാവും വിധം നികുതി വരുമാനം വര്‍ധിപ്പിക്കാനാണ് ലക്കി ബില്‍ ആപ്പ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലക്കി ബില്‍ ആപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

ബില്ല് വാങ്ങുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുക, കേരളത്തില്‍ നികുതി ചോര്‍ച്ച തടയുകയുമാണ് ലക്കി ബില്‍ മൊബൈല്‍ ആപ്പിന്റെ ലക്ഷ്യങ്ങളെന്നും അദ്ദേഹം പറഞ്ഞു.ഈ വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ അഞ്ച് കോടി രൂപയാണ് ഇതിനായി നീക്കിവെച്ചത്. ലക്കി ബില്‍ മൊബൈല്‍ ആപ്പ് തയ്യാറാക്കിയത് കേരള ഡിജിറ്റല്‍ സര്‍വകലാശാലയാണ്. ഇതാണ് ഇന്ന് പ്രവര്‍ത്തന സജ്ജമാകുന്നത്. നികുതി ദായകരെ സവിശേഷമായി കണ്ട് രാജ്യത്ത് തന്നെ ആദ്യമായാണ് ഈ പദ്ധതി ആവിഷ്‌കരിക്കുന്നത്.

വാണിജ്യ രംഗത്തെ അനഭിലഷണീയ പ്രവര്‍ത്തനം തടയാനും വ്യാപാരികള്‍ക്ക് വാണിജ്യ വിവരങ്ങള്‍ കൃത്യമായി വെളിപ്പെടുത്താനും, നികുതി കൃത്യമായി സര്‍ക്കാരിലേക്ക് അടക്കാനും സഹായകരമാകും. നികുതി ദായകരും വ്യാപാരികളും സഹകരിച്ച് കൊണ്ട് നികുതി വര്‍ധനയ്ക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇത് നാടിന്റെ പുരോഗതിക്ക് അത്യാവശ്യമാണ്. കേരളത്തിന്റെ വികസനം ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. അത് തടസപ്പെടാതിരിക്കാന്‍ എല്ലാവരും സഹകരിക്കണം. നികുതി പിരിക്കുമ്പോള്‍ അത് നീതിയുക്തമാകണമെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്. നികുതി ദായകരുടെ റിട്ടേണ്‍ ഉറപ്പാക്കുന്നതിന് ടാക്‌സ് പെര്‍ റേറ്റിങ് കാര്‍ഡ് ഏര്‍പ്പെടുത്തിയിരുന്നു. ഈ സംവിധാനം ഓരോ വ്യാപാരികളെയും നികുതി സമര്‍പ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവര്‍ത്തനം സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും സാധിച്ചു. ഇ-ഓഫീസ് എല്ലാ ജിഎസ്ടി ഓഫീസുകളിലും സാധ്യമായി. ജിഎസ്ടി വകുപ്പിനെ പൂര്‍ണ ഡിജിറ്റല്‍ വകുപ്പാക്കി മാറ്റാനായി. നികുതി വകുപ്പിനെ ഓഡിറ്റ്, ടാക്‌സ് പെര്‍ സേവിങ്‌സ്, എന്‍ഫോഴ്‌സ്‌മെന്റ് എന്നിങ്ങനെ വിഭജിച്ചു.

ആപ്പില്‍ അപ്‌ഡേറ്റ് ചെയ്യുന്ന ബില്ലുകള്‍ക്ക് ആഴ്ചയിലും മാസത്തിലും വര്‍ഷത്തിലും സമ്മാനം നല്‍കും. ബമ്പര്‍ സമ്മാനവും നല്‍കും. കുടുംബശ്രീ വഴിയും കെടിഡിസി വഴിയും സമ്മാനങ്ങള്‍ ലഭിക്കും. അഞ്ച് കോടി വരെ ഇതിനായി മാറ്റിവെച്ചിട്ടുണ്ട്. ഇത് ബില്ലുകള്‍ ചോദിച്ച് വാങ്ങാന്‍ പ്രേരണയാവും എന്നാണ് കരുതുന്നത്. നാം വിഭാവനം ചെയ്ത നവകേരളം സൃഷ്ടിക്കാനായി എല്ലാവരുടെയും പങ്കുണ്ടാകണം എന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

SCROLL FOR NEXT