ഫയല്‍ ചിത്രം 
Kerala

പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ: എം കെ മുനീര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. എന്നാല്‍ ആ രഹസ്യം ബാലശങ്കറിന്റെ ആരോപണത്തോടെ പുറത്തായി. ഇതോടെ ധാരണ പൊളിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിറ്റിങ് സീറ്റില്‍ നിന്ന് മാറി മത്സരിക്കുന്നതില്‍ ആശങ്കയില്ലെന്ന് മുനീര്‍ പറഞ്ഞു. കൊടുവള്ളിയില്‍ എല്‍ഡിഎഫിന്റെ കാരാട്ട് റസാഖിനെതിരെയാണ് മുനീര്‍ മത്സരിക്കുന്നത്. കഴിഞ്ഞതവണ കോഴിക്കോട് സൗത്തില്‍ നിന്നാണ് മുനീര്‍ ജയിച്ചത്.

മുസ്ലിം ലീഗ് മത്സരിക്കുന്ന 27 സീറ്റിലും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. എല്ലാ പോസ്റ്ററുകളും ഒട്ടിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. അന്നാണ് ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടിയത്. 1987 മുതല്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നാണ് ദിനേശ് നാരായണന്റെ പുസ്തകത്തില്‍ പറയുന്നത്. അത് എപ്പോഴും ഉള്ളതാണെന്നും  മുനീര്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

കരുൺ നായർക്കും ആർ സ്മരണിനും ഇരട്ട സെഞ്ച്വറി; പടുകൂറ്റൻ സ്കോറുയർത്തി കർണാടക, തുടക്കം തന്നെ പതറി കേരളം

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സ് പ്രവേശനം: സ്‌പോട്ട് അലോട്ട്‌മെന്റ്  3ന്

സ്വകാര്യ മേഖലയിലെ തൊഴിലാളികൾക്ക് നീതി ഉറപ്പാക്കും; പുതിയ സംവിധാനവുമായി കുവൈത്ത്

'60 വയസോ, അങ്ങേയറ്റം സംശയാസ്പദം'; ഷാരുഖിന് പിറന്നാൾ ആശംസകളുമായി തരൂർ

SCROLL FOR NEXT