ഫയല്‍ ചിത്രം 
Kerala

പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണ: എം കെ മുനീര്‍

നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പില്‍ പത്ത് സീറ്റിലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയെന്ന് മുസ്ലീംലീഗ് നേതാവ് എം കെ മുനീര്‍. എന്നാല്‍ ആ രഹസ്യം ബാലശങ്കറിന്റെ ആരോപണത്തോടെ പുറത്തായി. ഇതോടെ ധാരണ പൊളിഞ്ഞെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സിറ്റിങ് സീറ്റില്‍ നിന്ന് മാറി മത്സരിക്കുന്നതില്‍ ആശങ്കയില്ലെന്ന് മുനീര്‍ പറഞ്ഞു. കൊടുവള്ളിയില്‍ എല്‍ഡിഎഫിന്റെ കാരാട്ട് റസാഖിനെതിരെയാണ് മുനീര്‍ മത്സരിക്കുന്നത്. കഴിഞ്ഞതവണ കോഴിക്കോട് സൗത്തില്‍ നിന്നാണ് മുനീര്‍ ജയിച്ചത്.

മുസ്ലിം ലീഗ് മത്സരിക്കുന്ന 27 സീറ്റിലും വിജയിക്കാനാണ് ശ്രമിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. എല്ലാ പോസ്റ്ററുകളും ഒട്ടിച്ച ശേഷം സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കേണ്ടി വന്നിട്ടുണ്ട്. അന്നാണ് ഐക്യജനാധിപത്യ മുന്നണി മികച്ച വിജയം നേടിയത്. 1987 മുതല്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്നാണ് ദിനേശ് നാരായണന്റെ പുസ്തകത്തില്‍ പറയുന്നത്. അത് എപ്പോഴും ഉള്ളതാണെന്നും  മുനീര്‍ ആരോപിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT