എം വി ​ഗോവിന്ദൻ മാധ്യമങ്ങളോട്, സ്ക്രീൻഷോട്ട് 
Kerala

'ഏക സിവില്‍ കോഡിനോട് ബിജെപിക്ക് താത്പര്യം ഉള്ളതു കൊണ്ടല്ല'; ലീഗിനെ വീണ്ടും ക്ഷണിച്ച് എം വി ഗോവിന്ദന്‍

വര്‍ഗീയ ശക്തികള്‍ ഒഴിച്ച്, യോജിക്കാവുന്ന മുഴുവന്‍ കക്ഷികളുമായി ചേര്‍ന്ന് അതിവിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ കോഴിക്കോട് വച്ച് പാര്‍ട്ടി സംഘടിക്കുന്ന ദേശീയ സെമിനാറില്‍ യോജിക്കാവുന്ന എല്ലാ വിഭാഗത്തെയും ക്ഷണിച്ചിട്ടുണ്ടെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. വര്‍ഗീയ ശക്തികള്‍ ഒഴിച്ച്, യോജിക്കാവുന്ന മുഴുവന്‍ കക്ഷികളുമായി ചേര്‍ന്ന് അതിവിശാലമായ ഐക്യപ്രസ്ഥാനം രൂപപ്പെടുത്താനാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സാധിക്കില്ല. കാരണം അവര്‍ക്ക് വിഷയത്തില്‍ നിലപാടില്ല. എന്നാല്‍ ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികള്‍ക്ക് വരാമെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഫാസിസത്തിലേക്കുള്ള പോക്ക് തടയുകയാണ് ലക്ഷ്യം. ഇതിനായി യോജിക്കാവുന്ന പാര്‍ട്ടികളുമായി ചേര്‍ന്ന് അതിവിശാലമായ ഐക്യം രൂപപ്പെടുത്തുകയാണ് ലക്ഷ്യം. പാര്‍ലമെന്ററി സംവിധാനം, ജനാധിപത്യം, ഭരണഘടന, മതനിരപേക്ഷത തുടങ്ങിയവ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് സിപിഎം നടത്തുന്നത്. ഇതിന് യോജിക്കാവുന്ന പാര്‍ട്ടികളുമായി സഹകരിച്ച് പോകണമെന്നാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇതിന്റെ ഭാഗമായി ഒരു സെമിനാര്‍ അല്ല ഉദ്ദേശിക്കുന്നത്. ജില്ലകളില്‍ നിരവധി സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ഇന്നത്തെ പോലെ നിലനില്‍ക്കണമെന്നാണ് ആഗ്രഹം. ഏക സിവില്‍ കോഡിന്റെ ഭാഗമായുള്ള ഒരു വാക്കോ, വാചകമോ അല്ല പ്രശ്‌നം. ഇന്ത്യയെ വര്‍ഗീയ ധ്രുവീകരണത്തിലൂടെ ഒരു ഹിന്ദുത്വ രാഷ്ടമാക്കി മാറ്റാനുള്ള ശ്രമത്തിന്റെ പ്രധാന കാല്‍വെയ്പാണ് ഈ ഏക സിവില്‍ കോഡ്. ഏക സിവില്‍ കോഡിനോട് ബിജെപിക്ക് താത്പര്യം ഉള്ളതു കൊണ്ടല്ല. വര്‍ഗീയ വാദികള്‍ക്ക് വിഷയത്തില്‍ ഒട്ടും താത്പര്യമില്ല. അതിന്റെ ഭരണഘടനാ സംവിധാനത്തെ രൂപപ്പെടുത്തുന്ന അന്നേ തന്നെ വിയോജിപ്പ് രേഖപ്പെടുത്തിയവരാണ് ഹിന്ദു വര്‍ഗീയവാദികളെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഷ്ട്രീയ വിമര്‍ശനം ആകാം, വ്യക്തിപരമായ അധിക്ഷേപം പാടില്ല; പിഎംഎ സലാമിനെ തള്ളി ലീഗ് നേതൃത്വം

50 രൂപ പ്രതിഫലം കൊണ്ട് താജ്മഹൽ കാണാൻ പോയ ചെറുപ്പക്കാരൻ! ഇന്ന് അതിസമ്പന്നൻ; കഠിനാധ്വാനത്തിലൂടെ ഷാരുഖ് പടുത്തുയർത്തിയ സാമ്രാജ്യം

'ദോശ' കല്ലിൽ ഒട്ടിപ്പിടിക്കുന്നുണ്ടോ? ഈ 3 വഴികൾ പരീക്ഷിക്കൂ!

ട്രെയിനുകളുടെ ബാറ്ററി മോഷ്ടിച്ച് വില്‍പ്പന; ഒരുവര്‍ഷത്തിനിടെ 134 ബാറ്ററികള്‍ കവര്‍ന്നു; അഭിഭാഷകന്‍ അറസ്റ്റില്‍

4,410 കിലോ ഭാരം, ആശയവിനിമയ ഉപഗ്രഹവുമായി 'ബാഹുബലി' ഇന്ന് കുതിച്ചുയരും; ചരിത്രനിമിഷത്തിന് ഉറ്റുനോക്കി രാജ്യം

SCROLL FOR NEXT