എം എ ബേബി / ഫയല്‍ ചിത്രം 
Kerala

ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' വിളിക്കാം; തെരഞ്ഞെടുപ്പ് വേദിയില്‍ പാടില്ല; മോദിയ്‌ക്കെതിരെ എംഎ ബേബി

ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' എന്നു വിളിക്കാം.

സമകാലിക മലയാളം ഡെസ്ക്

കൊല്ലം:കോന്നിയിലെ തെരഞ്ഞെടുപ്പ് റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശരണം വിളിയെ വിമര്‍ശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാജ്യത്തെ പ്രധാനമന്ത്രിമാര്‍ പിന്തുടര്‍ന്നു വന്ന മതസൗഹാര്‍ദ സമീപനത്തെ നഗ്‌നമായി പിച്ചിക്കീറുന്ന പ്രവൃത്തിയായിരുന്നു പ്രചാരണ യോഗത്തിലെ ശരണം വിളിയെന്ന് ബേബി പറഞ്ഞു. 

ശബരിമലയില്‍ പോയി 'സ്വാമിയേ ശരണമയ്യപ്പാ' എന്നു വിളിക്കാം. ഒരാള്‍ തെരഞ്ഞെടുപ്പ് യോഗത്തില്‍ ശരണം വിളിക്കുന്നതോ മറ്റൊരാള്‍ വന്ന് 'അല്ലാഹു അക്ബര്‍' എന്നു വിളിക്കുന്നതോ വേറൊരാള്‍ 'യേശുക്രിസ്തു ജയ, യേശുക്രിസ്തു ജയ' എന്നു വിളിക്കുന്നതോ ശരിയല്ല.

തെരഞ്ഞെടുപ്പ് പ്രചാരണം ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട സര്‍ക്കാരുകളുടെ നയം ചര്‍ച്ച ചെയ്യേണ്ട വേദിയാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മതവിശ്വാസ സ്വാതന്ത്ര്യം മോദിയുടെ ഇന്ത്യയില്‍ ഉറപ്പു നല്‍കുന്നുണ്ടോയെന്നും അടുത്തിടെ കന്യാസ്ത്രീകള്‍ക്കു നേരെയുണ്ടായ ആക്രമണം പരാമര്‍ശിച്ച് ബേബി ചോദിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പരമോന്നത നേതാവ് ഖമേനി കൊല്ലപ്പെട്ടു; മരിച്ചവരിൽ മകളും മരുമകനും പേരക്കുട്ടിയും; സ്ഥിരീകരിച്ച് ഇറാന്‍

കാഞ്ഞിരപ്പള്ളിയില്‍ കോണ്‍ഗ്രസിന് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി?; മാത്യു ആന്റണിയെ മത്സരിപ്പിക്കാന്‍ നീക്കം

'ജീവിക്കാൻ ‌കാശില്ലെങ്കിലും ചേട്ടനുണ്ടല്ലോ, സിനിമ ചർച്ചകൾ ഞങ്ങൾ‌ തമ്മിൽ നടത്താറില്ല'; അസ്കർ അലി

യുദ്ധങ്ങള്‍ മാനവരാശിയ്ക്ക് ദോഷം; ലോകത്ത് യുദ്ധങ്ങള്‍ നിലയ്ക്കുന്ന നാള്‍ സ്പനം കാണുന്നൊരാള്‍: കുറിപ്പുമായി മീനാക്ഷി

മട്ടന്നൂരില്‍ ശൈലജയ്ക്ക് പകരം യുവനേതാവ്; എംവി ഗോവിന്ദന് പകരം ശ്യാമള വരും; സ്വരാജിനും ഷംസീറിനും സീറ്റില്ല?

SCROLL FOR NEXT