മരിച്ച നവീൻ, ദേവി ആര്യ എന്നിവർ  എക്സ്പ്രസ്
Kerala

'ബ്ലാക് മാജിക്' സംശയം പരിശോധിക്കും; അന്വേഷണത്തിന് അഞ്ചംഗ പ്രത്യേക സംഘം; മൊബൈലില്‍ നിന്നും രേഖകള്‍ നശിപ്പിച്ചു

രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകളും മുറിയില്‍ നിന്നും കണ്ടെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ ജീവനൊടുക്കിയ ദമ്പതികളും വനിതാ സുഹൃത്തും കുടുംബം എന്ന നിലയിലാണ് ഹോട്ടലില്‍ മുറി എടുത്തതെന്ന് എസ്പി കെനി ബാഗ്രാ. നവീന്റെ രേഖകളാണ് നല്‍കിയത്. മറ്റുള്ളവരുടെ രേഖകള്‍ പിന്നീട് നല്‍കാമെന്ന് പറഞ്ഞു. കഴിഞ്ഞ മാസം 28 ന് എത്തിയെങ്കിലും മൂന്നുദിവസം പുറത്തായിരുന്നു. ഏപ്രില്‍ ഒന്നു മുതലാണ് ഇവരെ കുറിച്ച് വിവരം ഇല്ലാതായതെന്ന് എസ്പി പറഞ്ഞു.

നവീന്‍ മറ്റുള്ളവരില്‍ മുറിവുണ്ടാക്കിയശേഷം സ്വന്തം കൈയിലും മുറിവേല്‍പ്പിക്കുകയായിരുന്നു. ഇവര്‍ എന്തിന് ജിറോയില്‍ എത്തിയെന്ന് അന്വേഷിക്കുന്നു. മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ച് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പ്രത്യേകസംഘത്തെ നിയോഗിച്ചു. ബ്ലാക് മാജിക് എന്ന കുടുംബത്തിന്റെ സംശയം പരിശോധിക്കുമെന്നും എസ് പി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മരിച്ച ദമ്പതികളായ നവീനും ദേവിയും രണ്ടു വര്‍ഷം മുമ്പുതന്നെ പുനര്‍ജന്മം എന്ന ആശയം പിന്തുടര്‍ന്നിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം. ദേവി സ്വകാര്യ സ്‌കൂളില്‍ ജര്‍മന്‍ അധ്യാപികയായി ജോലിക്ക് കയറിയപ്പോഴാണ്, ഫ്രഞ്ച് അധ്യാപികയായ ആര്യയെ പരിചയപ്പെടുന്നത്. അന്തര്‍മുഖരായിരുന്നു മൂന്നുപേരും. പിന്നീട് സ്‌കൂളിലെ ജോലി ദേവി ഉപേക്ഷിച്ചെങ്കിലും ആര്യയുമായുള്ള സൗഹൃദം തുടര്‍ന്നു.

ആര്യയുടെ സര്‍ട്ടിഫിക്കറ്റുകള്‍ ദേവിയുടെ കൈവശമായിരുന്നു. അടുത്തമാസം ഏഴിനായിരുന്നു ആര്യയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിനായി ആഭരണങ്ങളും വസ്ത്രങ്ങളും എടുത്തിരുന്നു. തിരുവനന്തപുരത്തു നിന്നും കൊല്‍ക്കത്തയിലേക്കും, അവിടെ നിന്നും ഗുവാഹത്തിയിലേക്കും വിമാനത്തിലാണ് ഇവര്‍ യാത്ര ചെയ്തത്.

മൊബൈലില്‍ നിന്നും രേഖകളെല്ലാം നശിപ്പിച്ചിട്ടുണ്ട്. ആര്യയുടെ കഴുത്തിനും ദേവിയുടെയും നവീന്റെയും കൈയിലുമാണ് മുറിവ്. രക്തം കട്ടപിടിക്കാതിരിക്കാനുള്ള ഗുളികകളും മുറിയില്‍ നിന്നും കണ്ടെടുത്തിരുന്നു. മൂന്നുപേരുടേയും മൃതദേഹങ്ങള്‍ ഇറ്റാനഗറിലെ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. മരിച്ചവരുടെ ബന്ധുക്കള്‍ ഇറ്റാനഗറിലെത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

'അൻപും അലിവും അല്പം അനുരാഗവും'; മന്ത്രി ആർ ബിന്ദുവിന്റെ കവിതാ സമാഹാരം പ്രകാശനം ചെയ്തു

SCROLL FOR NEXT