മീര, അമൽ 
Kerala

തർക്കത്തിന് കാരണം സാമ്പത്തിക പ്രശ്‌നം, കുറ്റം സമ്മതിച്ച് അമൽ; വധശ്രമത്തിനും ഗർഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസ്

അമൽ റെജി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം:  അമേരിക്കയിൽ മലയാളി യുവതിയെ ഭർത്താവ് വെടിവച്ചതിന് പിന്നിൽ സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നുള്ള തർക്കമെന്ന് പൊലീസ്. 
അമേരിക്കയിൽ താമസമാക്കിയ ഉഴവൂർ കുന്നാംപടവിൽ മീര ഏബ്രഹാമി(30)നെയാണു ഭർത്താവ് ഏറ്റുമാനൂർ പഴയമ്പിള്ളി അമൽ റെജി (30) വെടിവച്ചത്.

രണ്ട് മാസം ഗർഭിണിയായിരുന്ന മീരയുടെ ഗർഭസ്ഥശിശു രക്തസ്രാവം മൂലം മരിച്ചു. പത്ത് തവണയാണ് അമൽ മീരയുടെ നേർക്ക് നിറയൊഴിച്ചത്. മീരയുടെ കണ്ണിനും വാരിയെല്ലിനുമാണു വെടിയേറ്റത്. ആശുപത്രിയിൽ ചികിത്സയിലുള്ള മീരയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് 
ആശുപത്രി അധികൃതർ അറിയിച്ചു. അമലിനെതിരെ വധശ്രമത്തിനും ഗർഭസ്ഥശിശുവിന്റെ കൊലപാതകത്തിനും കേസെടുത്തു. ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്. കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

വീട്ടിൽ വെച്ച് ആരംഭിച്ച വഴക്ക് മറ്റു ബന്ധുക്കൾ അറിയാതിരിക്കാൻ ഇരുവരും കാറിൽ കയറി പുറത്തേക്കു പോയി. കാറിലുണ്ടായ തർക്കത്തിനിടെ അമൽ കൈവശമുണ്ടായിരുന്ന തോക്കു കൊണ്ടു മീരയെ വെടിവയ്ക്കുകയായിരുന്നു. തുടർന്ന് ഒരു പള്ളിയുടെ പാർക്കിങ് ഏരിയയിലേക്കു വാഹനം ഓടിച്ചുകയറ്റി. ഇവരുടെ താമസസ്ഥലത്തു നിന്ന് അരക്കിലോമീറ്റർ മാത്രം അകലെയാണു പള്ളി. അമേരിക്കൻ സമയം തിങ്കളാഴ്ച രാത്രി 7.30ന് (ഇന്ത്യൻ സമയം ചൊവ്വാഴ്ച രാവിലെ 7) ആണു സംഭവം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വർണക്കവർച്ച: കേസ് രേഖകൾ വേണമെന്ന ഇഡി അപേക്ഷയിൽ ഇന്ന് വിധി

സഞ്ജുവിന് സാധ്യത; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അവസാന ടി20 ഇന്ന്

വി ബി ജി റാം ജി തൊഴിലുറപ്പ് ബിൽ രാജ്യസഭയും പാസ്സാക്കി; പ്രതിഷേധിച്ച് സഭ വിട്ട് പ്രതിപക്ഷം

ജോലിയിൽ ഉയർച്ച നേടും,ധനകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം

ശബരിമല സ്വര്‍ണക്കൊള്ള; ദേവസ്വം മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ജാമ്യംതേടി ഹൈക്കോടതിയില്‍

SCROLL FOR NEXT