ആമീസ് ബസ്, സ്‌ക്രീന്‍ഷോട്ട്‌ 
Kerala

നിർത്തിയിട്ട ബസിൽ കണ്ടക്ടറുടെ ബാ​ഗിൽ നിന്ന് പണം മോഷ്ടിച്ചു; എല്ലാം സിസിടിവിയിൽ, അന്വേഷണം 

കാഞ്ഞിരപ്പളളിയിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കാഞ്ഞിരപ്പളളിയിൽ നിർത്തിയിട്ടിരുന്ന ബസിൽ നിന്ന് കണ്ടക്ടറുടെ പണം മോഷ്ടിച്ചു. മോഷ്ടാവിൻറെ സിസിടിവി ദൃശ്യങ്ങളടക്കം ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി. 

കഴിഞ്ഞ ദിവസമാണ് സംഭവം. ചേനപ്പാടി -കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട റൂട്ടിൽ സർവീസ് നടത്തുന്ന ആമീസ് ബസിലെ കണ്ടക്ടറുടെ ബാ​ഗിൽ നിന്നാണ് യാത്രക്കാരൻ പണം മോഷ്ടിച്ചത്. ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു മോഷണം. 

ജീവനക്കാർ ഊണുകഴിക്കാൻ ഹോട്ടലിലേക്ക് പോയ സമയത്ത് ബസിൽ ഡ്രൈവറുടെ സീറ്റിനോട് ചേർന്ന് വെച്ച പണവും രേഖകളും അടങ്ങുന്ന ബാഗ് മോഷ്ടിച്ച് കളളൻ കടന്നു കളയുകയായിരുന്നു. കളക്ഷൻ തുകയായ 3300 രൂപ എടുത്ത ശേഷം ബാഗ് ഇയാൾ സ്റ്റാൻഡിലെ ശുചിമുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഊണ് കഴിക്കാൻ പോയ ജീവനക്കാർ തിരിച്ച് ബസിലെത്തിയപ്പോഴാണ് ബാഗ് കാണാതായത്. തുടർന്ന്  നടത്തിയ പരിശോധനയിലാണ് മോഷണം വ്യക്തമായത്.

വെളള മുണ്ടും ഇളം നീല നിറത്തിലുളള ഉടുപ്പും ധരിച്ച മോഷ്ടാവെന്ന് സംശയിക്കുന്നയാൾ ബസിൽ നിന്ന് ഇറങ്ങുന്നതിൻറെയും ശുചിമുറിയിൽ നിന്ന് പുറത്തു വരുന്നതിൻറെയും സിസിടിവി ദൃശ്യങ്ങൾ സ്റ്റാൻറിലെ ക്യാമറകളിൽ നിന്നും ജീവനക്കാർക്ക് ലഭിച്ചു. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പൊലീസിൻറെ അന്വേഷണം പുരോഗമിക്കുന്നത്. പണം കൊടുത്ത് ശുചിമുറിക്കുള്ളിലേക്ക് പോയ ഇയാൾ തിരികെ വരുമ്പോൾ ബാഗ് ഉണ്ടായിരുന്നില്ല. ഇതും സിസിടിവിയിൽ വ്യക്തമാണ്. തുടർന്ന് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് ശുചിമുറിക്ക് പുറത്തേക്ക് വലിച്ചെറിഞ്ഞ നിലയിൽ ബാഗ് കണ്ടെത്തിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

ബുര്‍ഖ ധരിക്കാതെ പുറത്തിറങ്ങി;ഭാര്യയെയും രണ്ട് പെണ്‍മക്കളേയും കൊന്ന് കക്കൂസ് കുഴിയിലിട്ട് യുവാവ്

'മുത്തശ്ശൻ ആകാൻ പോവുകയാണോ ?'; അവതാരകന്റെ ചോദ്യത്തിന് മറുപടിയുമായി നാ​ഗാർജുന

ഉറങ്ങാൻ ചില ചിട്ടവട്ടങ്ങളുണ്ട്, എങ്ങനെ ഒരു 'ബെഡ് ടൈം റൂട്ടീൻ' ഉണ്ടാക്കാം

എന്റെ വീട്ടിലെത്തിയത് പോലെ, ഗുജറാത്തും എത്യോപ്യയും സിംഹങ്ങളുടെ നാട്: നരേന്ദ്ര മോദി

SCROLL FOR NEXT