കൊല്ലപ്പെട്ട സജീര്‍ 
Kerala

മണ്ണാര്‍ക്കാട് യുവാവ് വെടിയേറ്റ് മരിച്ച സംഭവം; സുഹൃത്ത് വിഷം കഴിച്ച നിലയില്‍

മണ്ണാര്‍ക്കാട് തിരുവിഴാംകുഴിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെടിവെച്ചെന്നു കരുതുന്ന സുഹൃത്തിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുഴിയില്‍ യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ വെടിവെച്ചെന്നു കരുതുന്ന സുഹൃത്തിനെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. തിരുവിഴാംകുന്ന് ഇരട്ടവാരിപറമ്പന്‍ ഫക്രുദീനാണ് വെടിയേറ്റ് മരിച്ചത്. സുഹൃത്ത് മഹേഷിനെയാണ് അന്വേഷണത്തില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളെ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

ഞായറാഴ്ച രാത്രി പത്ത് മണിയോടെയാണ് ഫക്രുദീനെ പ്രദേശത്തെ വാഴത്തോപ്പില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈകിട്ടോടെ ഫക്രുദീനും മഹേഷും ഒരുമിച്ചാണ് വാഴത്തോപ്പില്‍ പോയത്. രാത്രിയോടെ ഫക്രുദീനെ താന്‍ വെടിവെച്ചതായും താന്‍ വിഷംകഴിച്ച് മരിക്കുകയാണെന്നും മഹേഷ് മറ്റൊരു സുഹൃത്തിനെ ഫോണില്‍വിളിച്ചുപറഞ്ഞു.

ഇതിനുപിന്നാലെ നാട്ടുകാരും പൊലീസും വാഴത്തോപ്പില്‍ തിരച്ചില്‍ നടത്തിയതോടെയാണ് ഫക്രുദീനെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടത്. സമീപത്തായി വിഷക്കുപ്പികളും കണ്ടെത്തി. തുടര്‍ന്ന് മഹേഷിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച രാവിലെയാണ് വാഴത്തോപ്പിന്റെ മറ്റൊരു ഭാഗത്ത് മഹേഷിനെ അവശനിലയില്‍ കണ്ടത്. ഉടന്‍ മണ്ണാര്‍ക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഫക്രുദീനും മഹേഷിനും എതിരേ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതു സംബന്ധിച്ച തര്‍ക്കങ്ങളാകാം വെടിവെപ്പില്‍ കലാശിച്ചതെന്നാണ് പൊലീസിന്റെ നിഗമനം. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

'അത്ഭുതത്തിനായി കൈകോർക്കുന്നു', ഇന്ദ്രജിത്ത് - ലിജോ ജോസ് സിനിമ വരുന്നു

സ്കാൻ ചെയ്യുന്നതിന് മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം, പൊതു ഇടങ്ങളിലെ വ്യാജ ക്യുആർ കോഡുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ്

ചങ്ങരോത്ത് പഞ്ചായത്തിലെ ശുദ്ധികലശം; യുഡിഎഫ് പ്രവര്‍ത്തകര്‍ക്കെതിരെ എസ് സി/ എസ്ടി ആക്ട് പ്രകാരം കേസ്

ജപ്തി ഭീഷണി, ചാലക്കുടിയില്‍ ഗൃഹനാഥന്‍ ജീവനൊടുക്കി

SCROLL FOR NEXT