എക്സ്പ്രസ് ചിത്രം 
Kerala

മുറിച്ചുമാറ്റപ്പെട്ട ശരീരവും ജീർണിച്ച മുഖവും, ബാ​ഗിനുള്ളിൽ ഉപ്പയെ കണ്ട് പൊട്ടിക്കരഞ്ഞ് സുഹൈലും ഷിയാസും

ആ കാഴ്ച്ച ഇരുവരെയും തളർത്തി. ബാ​ഗിലേക്ക് ഒരു നോക്ക്, പിന്നെ കണ്ണുകളടച്ച് സഹോദരീ ഭർത്താവ് ഫിറോസ‍ിന്റെ ചുമലിലേക്ക് ചാഞ്ഞു

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: അരയ്ക്കുമുകളിൽ മുറിച്ചുമാറ്റപ്പെട്ട ശരീരവും ജീർണിച്ച മുഖവും, ബാ​ഗിനുള്ളിൽ ഉപ്പയുടെ മൃതദേഹംകണ്ട് പൊട്ടിക്കരയാതെ പിടിച്ചുനിൽക്കാൻ സുഹൈലിനും ഷിയാസിനും കഴിഞ്ഞില്ല. ആ കാഴ്ച്ച ഇരുവരെയും തളർത്തി. ബാ​ഗിലേക്ക് ഒരു നോക്ക്, പിന്നെ കണ്ണുകളടച്ച് സഹോദരീ ഭർത്താവ് ഫിറോസ‍ിന്റെ ചുമലിലേക്ക് ചാഞ്ഞു. 

സിദ്ദിഖിന്റെ മൃതദേഹാവശിഷ്ടങ്ങൾ അട്ടപ്പാടി ചുരത്തിൽ തള്ളിയെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാവിലെ പൊലീസിനും ബന്ധുക്കൾക്കുമൊപ്പം സുഹൈലും ഷിയാസും ചുരത്തിലെത്തിയത്. മൃതദേഹമടങ്ങിയ ബാഗുകൾ അഗ്നിരക്ഷാസേന പുറത്തെടുത്തപ്പോൾ തിരിച്ചറിയാൻ പൊലീസ് ഇവരെ വിളിപ്പിച്ചിരുന്നു. 

കോഴിക്കോട് ‘ചിക് ബേക്’ ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ സിദ്ദിഖാണ് കൊല്ലപ്പെട്ടത്.  ബിസിനസ് ആവശ്യവുമായി ബന്ധപ്പെട്ട യാത്രകൾക്കായി ഇടയ്ക്കിടെ വീട്ടിൽ നിന്ന് മാറിനിൽക്കാറുള്ളതിനാൽ സിദ്ദിഖിനെ കാണാതായിട്ടും ആദ്യം ആർക്കും സംശയമൊന്നും തോന്നിയിരുന്നില്ല. ഫോൺ സ്വിച്ച് ഓഫ് ആയതാണ് എന്തോ സംഭവിച്ചിട്ടുണ്ടെന്ന സംശയത്തിനിടവരുത്തിയതെന്ന് സിദ്ദിഖിന്റെ മകളുടെ ഭർത്താവ് ഫിറോസ് പറഞ്ഞു. ഹോട്ടലിൽ പതിവായി കോഴിയെ നൽകുന്നവരടക്കം വിളിക്കാൻ തുടങ്ങി, അങ്ങനെയാണ് ഞായറാഴ്ച പൊലീസിൽ പരാതി നൽകിയത്. 13 കൊല്ലം മുമ്പാണ് ഗൾഫിൽനിന്ന് സിദ്ദിഖ്‌ തിരിച്ചെത്തിയത്. പണം തട്ടിയെടുക്കാനാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT