ഫയല്‍ ചിത്രം 
Kerala

സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ 15 മുതല്‍ ; റിസര്‍വേഷന്‍ വേണ്ട

മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിന് പകരം മെമു സര്‍വീസ്  നടത്തും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : സംസ്ഥാനത്ത് മെമു സര്‍വീസുകള്‍ അടുത്തമാസം മുതല്‍ പുനരാരംഭിക്കും. മെമു സ്‌പെഷല്‍ ട്രെയിനുകളുടെ സര്‍വീസ് മാര്‍ച്ച് 15 മുതലാണ് പുനരാരംഭിക്കുക. ഇതില്‍ കേരളത്തിലെ 8 സര്‍വീസുകളും ഉള്‍പ്പെടും. 

കേരളത്തില്‍ പുതിയതായി മലബാര്‍ മേഖലയില്‍ ഷൊര്‍ണൂര്‍-കണ്ണൂര്‍ റൂട്ടില്‍ പാസഞ്ചര്‍ ട്രെയിനിന് പകരം മെമു സര്‍വീസ്  നടത്തും. കൊല്ലം-ആലപ്പുഴ, ആലപ്പുഴ-എറണാകുളം,  എറണാകുളം- ഷൊര്‍ണൂര്‍,  ഷൊര്‍ണൂര്‍-കണ്ണൂര്‍ മേഖലകളിലാണ്  അണ്‍റിസര്‍വ്ഡ്  എക്‌സ്പ്രസ് സ്‌പെഷ്യലുകളായി മെമു സര്‍വീസ് നടത്തുക. 

എക്‌സ്പ്രസ് ട്രെയിനിന്റെ നിരക്കായിരിക്കും. ഞായറാഴ്ചകളില്‍ സര്‍വീസ് ഉണ്ടായിരിക്കില്ല. അണ്‍റിസര്‍വ്ഡ് സ്‌പെഷല്‍ ട്രെയിനുകള്‍ വേണമെന്ന യാത്രക്കാരുടെ നിരന്തരമായ ആവശ്യത്തിനാണ് ഇതോടെ പരിഹാരമായത്. 

അതേസമയം കോട്ടയം- എറണാകുളം, കോട്ടയം -കൊല്ലം, തിരുവനന്തപുരം-കൊല്ലം, പാലക്കാട് - എറണാകുളം റൂട്ടുകളിലെ മെമു സര്‍വീസിന്റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 


കേരളത്തില്‍ പുനരാരംഭിക്കുന്ന മെമു സര്‍വീസുകള്‍:

കൊല്ലം - ആലപ്പുഴ 3.30-5.45 (15 മുതല്‍)

ആലപ്പുഴ - കൊല്ലം 17.20-19.25  (17 മുതല്‍)

ആലപ്പുഴ - എറണാകുളം 7.25-9.00 (15 മുതല്‍)

എറണാകുളം - ആലപ്പുഴ 15.40-17.15 (17 മുതല്‍)

എറണാകുളം - ഷൊര്‍ണൂര്‍ 17.35-20.50 (15 മുതല്‍)

ഷൊര്‍ണൂര്‍ - എറണാകുളം 3.30-6.50 (17 മുതല്‍)

ഷൊര്‍ണൂര്‍ - കണ്ണൂര്‍  4.30-9.10 (16 മുതല്‍)

കണ്ണൂര്‍ - ഷൊര്‍ണൂര്‍ 17.20-22.55 (16 മുതല്‍)

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആദ്യം തല്ലിയൊതുക്കി, പിന്നെ എറിഞ്ഞു വീഴ്ത്തി! ടി20 പരമ്പരയും ഇന്ത്യയ്ക്ക്

ഗുരുവായൂരില്‍ ഡിസംബര്‍ മാസത്തെ ഭണ്ഡാര വരവ് 6.53 കോടി

വെള്ളം കിട്ടാതെ പാകിസ്ഥാന്‍ വലയും; ഇന്ത്യക്ക് പിന്നാലെ അഫ്ഗാനും; കുനാര്‍ നദിയില്‍ വരുന്നു പുതിയ ഡാം

കണ്ണൂര്‍ 'വാരിയേഴ്‌സ്'! സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക്ക് എഫ്‌സിയെ വീഴ്ത്തി കിരീടം

കാമുകിക്ക് 'ഫ്‌ളൈയിങ് കിസ്'! അതിവേഗ അര്‍ധ സെഞ്ച്വറിയില്‍ രണ്ടാമന്‍; നേട്ടം പ്രിയപ്പെട്ടവള്‍ക്ക് സമര്‍പ്പിച്ച് ഹര്‍ദ്ദിക്

SCROLL FOR NEXT