എംജി യൂണിവേഴ്‌സിറ്റിയില്‍ എസ്എഫ്‌ഐ - എഐഎസ്എഫ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയപ്പോള്‍/വിഡിയോ ദൃശ്യം 
Kerala

'എസ്എഫ്‌ഐയ്ക്ക് എതിരെ മത്സരിക്കുമോ? നിന്നെ ശരിയാക്കിത്തരാം'; എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ എഐഎസ്എഫ് നേതാവിന്റെ മൊഴി

എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ് മൊഴി നല്‍കി

സമകാലിക മലയാളം ഡെസ്ക്

'

കൊച്ചി: എംജി യൂണിവേഴ്‌സിറ്റി സംഘര്‍ഷവുമായി ബന്ധപ്പെട്ട് എസ്എഫ്‌ഐ നേതാക്കള്‍ക്ക് എതിരെ പരാതിക്കാരിയായ എഐഎസ്എഫ് നേതാവ് മൊഴി നല്‍കി. എസ്എഫ്‌ഐ നേതാക്കള്‍ മര്‍ദിച്ചെന്നും മാറിടത്തില്‍പ്പിടിച്ചെന്നും ജാതിയധിക്ഷേപം നടത്തിയെന്നും എഐഎസ്എഫ് നേതാവ് മൊഴിയില്‍ ആവര്‍ത്തിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരായ പ്രജിത്ത്, അരുണ്‍, ഷിയാസ് എന്നിവരാണ് തന്നെ അക്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു.

എസ്എഫ്‌ഐ കേന്ദ്രകമ്മിറ്റി അംഗം അരുണും  ശരീര ഭാഗങ്ങളില്‍ പിടിച്ചു ഉപദ്രവിച്ചെന്ന് മൊഴിയില്‍ പറയുന്നു. കേട്ടാല്‍ അറയ്ക്കുന്ന തെറിവിളിച്ചാണ് ഇവര്‍ ശരീര ഭാഗങ്ങളില്‍ പിടിച്ചതെന്ന് മൊഴിയില്‍ പറയുന്നു.'നിന്നെ ശരിയാക്കിത്തരാം' എന്ന് അരുണ്‍ വിളിച്ചു പറഞ്ഞു. പ്രജിത്ത് നിനക്ക് തന്തയില്ലാത്ത കൊച്ചിനെ ഉണ്ടാക്കിത്തരാമെന്ന് പറഞ്ഞു പുറകില്‍ ആഞ്ഞിടിച്ചു.

മര്യാദലംഘനം നടത്തിയാല്‍ മാത്രമേ മറ്റു സഹപ്രവര്‍ത്തകരെ അക്രമിക്കുന്നത് തടയാനെത്തിയ തന്നെ പിന്തിരിപ്പിക്കാന്‍ സാധിക്കുള്ളുവെന്ന പൂര്‍ണ ബോധത്തിലാണ് എസ്എഫ്‌ഐ നേതാക്കള്‍ അതിക്രമിച്ചതെന്നും മൊഴിയില്‍ പറയുന്നു.

എസ്എഫ്‌ഐ എറണാകുളം ജില്ലാ പ്രസിഡന്റ് അര്‍ഷോയും എസ്എഫ്്‌ഐ നേതാവായ ടോണി കുര്യാക്കോസുമാണ് തന്നെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചതെന്നും പരാതിക്കാരി മൊഴിയില്‍ പറയുന്നു. 'നീ എസ്എഫ്‌ഐയ്ക്ക് എതിരെ മത്സരിക്കുമോ' എന്ന് ആക്രോശിച്ചെന്നും മൊഴിയില്‍ പറയുന്നു.

ടോണി തന്റെ കഴുത്തില്‍ അടിച്ചു. ഇവരുടെ ആക്രമണത്തെ തുടര്‍ന്ന് അവിടെനിന്ന് ഓടിരക്ഷപ്പെടുകയാണ് ചെയ്തത്. 2015മുതല്‍ ടോണിയെ പരിചയമുണ്ട്. താന്‍ ദലിത് വിഭാഗത്തില്‍പ്പെട്ടയാളാണെന്ന് അര്‍ഷോയ്ക്കും ടോണിയ്ക്കും അറിയാമെന്നും മൊഴിയില്‍ പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രി ഗവര്‍ണര്‍ക്കു വഴങ്ങി, പാര്‍ട്ടിയില്‍ വിമര്‍ശനം, സെക്രട്ടേറിയറ്റില്‍ ഒരാള്‍ പോലും പിന്തുണച്ചില്ല

രണ്ടു ടയറുകള്‍ പൊട്ടി; ജിദ്ദ- കരിപ്പൂര്‍ എയര്‍ഇന്ത്യ എക്‌സ്പ്രസിന് നെടുമ്പാശേരിയില്‍ അടിയന്തര ലാന്‍ഡിങ്, വന്‍അപകടം ഒഴിവായി

പെണ്ണുടലിലാടുന്ന ദേവക്കൂത്ത്, തെയ്യക്കോലത്തില്‍ ഒരു പതിറ്റാണ്ട് പിന്നിട്ട് അംബുജാക്ഷി

പുക സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ ഇന്ധനം ലഭിക്കില്ല; പഴയ കാറുകള്‍ക്കും ഡല്‍ഹിയില്‍ പ്രവേശന വിലക്ക്

സ്വര്‍ണവില വീണ്ടും 99,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 720 രൂപ

SCROLL FOR NEXT