എംകെ കണ്ണന്‍ 
Kerala

'അക്കൗണ്ടില്‍ നൂറ് രൂപയില്‍ കൂടുതല്‍ ഇല്ല; ഇഡി അന്വേഷിച്ചിട്ട് ഒന്നും കിട്ടിയില്ല, പിന്നയല്ലേ?'

രാത്രി എന്തെല്ലാം സ്വപ്‌നങ്ങള്‍ ആളുകള്‍ കാണുന്നുണ്ട്. ഇഡി അന്വേഷിച്ചിട്ട് നയാപൈസ കണ്ടെത്താനായിട്ടില്ല.

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തനിക്ക് കോടികളുടെ ആസ്തിയുണ്ടെന്ന ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറിയുടെ സംഭാഷണത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് എംകെ കണ്ണന്‍. ഒരു ബാങ്കിലും തനിക്ക് അക്കൗണ്ടില്‍ നൂറ് രൂപയില്‍ കൂടുതല്‍ ഇല്ലെന്ന് കണ്ണന്‍ പറഞ്ഞു. ഇഡി അന്വേഷിച്ചിട്ട് ഒന്നും കണ്ടെത്താനായിട്ടില്ല, അവര്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണോ നിങ്ങള്‍ കാണുന്നതെന്നും എംകെ കണ്ണന്‍ ചോദിച്ചു.

തനിക്കെതിരായ ആരോപണത്തെ ഗൗരവമായി കാണുന്നില്ലെന്ന് എംകെ കണ്ണന്‍ പറഞ്ഞു. ഇഡി അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഒരു നൂറ് രൂപയില്‍ കൂടുതല്‍ എനിക്ക് ഒരു ബാങ്കിലും ഇല്ല, ശരത് പറഞ്ഞത് താന്‍ പറഞ്ഞിട്ടില്ലെന്നാണ്. അഞ്ച് വര്‍ഷം മുന്‍പ് രാത്രി സംഭാഷണം നടത്തിയിട്ടുണ്ട്. ഇപ്പോ ഇത് പറയുന്നത് ആരാണ്?. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവനാണ് ശബ്ദരേഖ പുറത്തുവിട്ടത്. രാത്രി എന്തെല്ലാം സ്വപ്‌നങ്ങള്‍ ആളുകള്‍ കാണുന്നുണ്ട്. ഇഡി അന്വേഷിച്ചിട്ട് നയാപൈസ കണ്ടെത്താനായിട്ടില്ല. കഴിഞ്ഞ അന്‍പത് കൊല്ലത്തെ തന്റെ എല്ലാ അക്കൗണ്ടുകളും ബന്ധുക്കളുടെ അക്കൗണ്ടുകളും ഉള്‍പ്പടെ പരിശോധിച്ചു. എന്നിട്ടും ഇഡിക്ക് എന്റെ പേരില്‍ കുറ്റപത്രം നല്‍കാനായില്ല' കണ്ണന്‍ പറഞ്ഞു.

സിപിഎം നേതാക്കള്‍ക്കെതിരെ ഗുരുതര ആരോപണമാണ് ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി ശരത് പ്രസാദിന്റെ ശബ്ദരേഖയിലുള്ളത്. എംകെ കണ്ണന്‍, എസി മൊയ്തീന്‍ തുടങ്ങിയവര്‍ അടക്കമുള്ള നേതാക്കള്‍ക്ക് വലിയ സാമ്പത്തിക സ്വാധീനമുണ്ടെന്നും ഒരു ഘട്ടം കഴിഞ്ഞാല്‍ നേതാക്കള്‍ സാമ്പത്തികമായി മുന്നേറുമെന്നും ശരത് സംഭാഷണത്തില്‍ പറയുന്നു.

'സിപിഎമ്മിന്റെ ജില്ലാ നേതൃത്വത്തില്‍ ആര്‍ക്കാണ് സാമ്പത്തിക പ്രശ്‌നങ്ങളുള്ളത്. ഒരുഘട്ടം കഴിഞ്ഞാല്‍ നേതാക്കളെല്ലാം കാശുകാരാകും. നമ്മളൊക്കെ എസ്എഫ്‌ഐ കാലത്ത് പിരിവുനടത്തിയാല്‍ പരമാവധി 5,000 രൂപ കിട്ടും. ജില്ലാ ഭാരവാഹിയായാല്‍ അത് 25,000 ആകും. പാര്‍ട്ടി കമ്മിറ്റിക്കാരായാല്‍ അത് 75,000, ഒരു ലക്ഷം വരെയാകും. എംകെ കണ്ണന് കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്. റൗണ്ടില്‍ കപ്പലണ്ടി കച്ചവടം നടത്തിയിരുന്ന ആളാണ് എംകെ കണ്ണന്‍. രാഷ്ട്രീയത്തിലൂടെ രക്ഷപ്പെട്ടയാളാണ് അദ്ദേഹം. എസി മൊയ്തീനൊക്കെ വലിയ ആളുകളുടെ ഇടയില്‍ ഡീലിങ് നടത്തുന്നയാളാണ്.' ശരത് പ്രസാദ് പറയുന്നു.

MK Kannan Reacted dyfi leaders audio clip leaks allegation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT