മുനമ്പം സമരം  ഫെയ്‌സ്ബുക്ക്‌
Kerala

മുനമ്പം ഭൂമി കേസ് ഇന്ന് വഖഫ് ട്രൈബ്യൂണലില്‍; വഖഫില്‍ ചേര്‍ത്തതിനെതിരെ ഫാറൂഖ് കോളജ് മാനേജ്‌മെന്റ്

ഭൂമി വഖഫ് ഭൂമിയാണെന്ന വാദമാണ് സിദ്ദിഖ് സേഠിന്റെ കുടുംബം ഉന്നയിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട കേസ് വഖഫ് ട്രൈബ്യൂണല്‍ ഇന്ന് പരിഗണിക്കും. ഫാറൂഖ് കോളജ് മാനേജ്‌മെന്റ് വില്‍പന നടത്തിയ മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയാണെന്ന് ബോര്‍ഡ് പ്രഖ്യാപിച്ചതും പിന്നീട് ഇത് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതും ചോദ്യം ചെയ്തുകൊണ്ട് കോളജ് മാനേജ്‌മെന്റ് അസോസിയേഷന്‍ നല്‍കിയ അപ്പീലാണ് ട്രൈബ്യൂണല്‍ പരിഗണിക്കുക.

ഭൂമി ദാനം ലഭിച്ചതാണെന്നാണ് കോളജ് മാനേജ്‌മെന്റ് ട്രൈബ്യൂണലില്‍ വാദിച്ചത്. ഫാറൂഖ് കോളജിന് ഭൂമി നല്‍കിയ സിദ്ദിഖ് സേഠിന്റെ കുടുംബവും കേസില്‍ കക്ഷിചേരാന്‍ അപേക്ഷ നല്‍കിയിരുന്നു. ഭൂമി വഖഫ് ഭൂമിയാണെന്ന വാദമാണ് സിദ്ദിഖ് സേഠിന്റെ കുടുംബം ഉന്നയിക്കുന്നത്. ഇതേ വാദവുമായി വഖഫ് സംരക്ഷണ സമിതിയും കേസില്‍ കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷകളും ട്രൈബ്യൂണല്‍ പരിഗണിക്കും.

വഖഫ് ഭൂമി ആണെന്ന് തെളിയിക്കുന്നതിന്റെ രേഖകള്‍ ഉള്‍പ്പെടെ ഹാജരാക്കാമെന്നാണ് വഖഫ് സംരക്ഷണ സമിതി അറിയിച്ചിട്ടുള്ളത്. അതേസമയം 2019ല്‍ മുനമ്പം വഖഫ് ഭൂമിയാണെന്ന് വിജ്ഞാപനം ചെയ്തുകൊണ്ടുള്ള വഖഫ് ബോര്‍ഡിന്റെ വിധി, ഭൂമിയില്‍ നികുതി പിരിക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം എന്നീ രണ്ട് ഉത്തരവുകളും പിന്‍വലിക്കണമെന്നാണ് ഫറൂഖ് കോളജ് മാനേജ്മെന്റിന്റെ ആവശ്യം. മുനമ്പം ഭൂമി പ്രശ്‌നത്തില്‍ പരിഹാരം തേടി സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചിരിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഒറ്റ പാര്‍ട്ടി മാത്രമേ ജീവിതത്തില്‍ ഉള്ളൂ'; തരൂരിനെ വീട്ടിലെത്തി കണ്ട് സതീശന്‍, തെരഞ്ഞെടുപ്പ് ഒരുക്കം, ചര്‍ച്ച

പ്രൊഫഷണൽ ഡിഗ്രി കോഴ്സുകളിലേക്ക് സ്പോർട്സ് ക്വാട്ട അഡ്മിഷന് അപേക്ഷ ക്ഷണിച്ചു

പത്തനംതിട്ടയില്‍ നഴ്‌സിനെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊന്നു; പ്രതിക്ക് ജീവപര്യന്തം തടവ്

'ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിലേക്ക് 50 ലക്ഷം ഇട്ടു തന്ന മനുഷ്യന്‍; ഞാന്‍ ഈ ഭൂമിയില്‍ വേണ്ടെന്ന തീരുമാനത്തിന് പിന്നിലെന്ത്?'

പരിക്ക് വിനയായി, സൂപ്പർ താരങ്ങൾക്ക് ഇടമില്ല: 15 അംഗ ലോകകപ്പ് ടീമിനെ പ്രഖ്യാപിച്ച് ഓസ്ട്രേലിയ

SCROLL FOR NEXT