പ്രതീകാത്മക ചിത്രം 
Kerala

20 വർഷം മുൻപ് ഒളിവിൽ പോയി, പച്ചക്കറി കടയിൽ തൊഴിലാളി; കൊലപാതക കേസിലെ പ്രതിയെ വീണ്ടും കുടുക്കി പൊലീസ് 

സിപിഎം നേതാവിനെ കൊന്ന കേസിലെ ഏഴാം പ്രതി സമീർഖാൻ 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: സിപിഎം നേതാവിനെ കൊന്ന കേസിലെ പ്രതി 20 വർഷങ്ങൾക്ക് ശേഷം പിടിയിൽ. കൊല്ലം അഞ്ചൽ സ്വദേശി അഷറഫിനെ വധിച്ച കേസിലെ പ്രതി സമീർഖാനാണ് അറസ്റ്റിലായത്. കേസിലെ ഏഴാം പ്രതിയായിരുന്ന സമീർഖാൻ. 

മാതാപിതാക്കളുടേയും മക്കളുടേയും മുന്നിലിട്ടാണ് 2002ൽ അഷറഫിനെ വെട്ടിക്കൊലപ്പെടുത്തിയത്. 2004ൽ ജാമ്യത്തിറങ്ങിയ സമീർഖാൻ ഒളിവിൽ പോയി. ഇതോടെ പുനലൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു. എൻഡിഎഫ് പ്രവർത്തകനായിരുന്നു സമീർഖാൻ. 

സമീർഖാൻറെ അമ്മയുടെ മൊബൈൽ ഫോൺ നിരീക്ഷണത്തിലാക്കിയാണ് പൊലീസ് സമീർഖാനെ വീണ്ടും പിടികൂടിയത്. അമ്മയുമായി പ്രതി ഫോണിൽ ബന്ധപ്പെടുന്നുണ്ടെന്ന നി​ഗമനത്തിൽ സൈബർ സെൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ തിരുവനന്തപുരം ഭാഗത്ത് ഒളിവിൽ കഴിയുകയാണെന്നും കണ്ടെത്തി. വെഞ്ഞാറമ്മൂട്ടിലെ പച്ചക്കറി കടയിൽ തൊഴിലാളിയായി ജോലി ചെയ്യുമ്പോഴാണ് പ്രതി അറസ്റ്റിലായത്. 

സമീർഖാൻ ഒളിവിൽ പോയതിന് ശേഷം വിവിധ ജില്ലകളിൽ പല പേരുകളിൽ ഒളിച്ചുതാമസിക്കുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ഈ റിപ്പോർട്ട് കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; ഫയല്‍സിനും പൈല്‍സിനും അവാര്‍ഡ് കൊടുക്കുന്നത് എന്തിനെന്ന് നമുക്കറിയാം'; പ്രകാശ് രാജ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

സ്‌പോര്‍ട്ടിയര്‍ ലുക്ക്, കൊളീഷന്‍ മിറ്റിഗേഷന്‍ ബ്രേക്കിങ്,15 ലക്ഷം രൂപ വില; ഹോണ്ട എലിവേറ്റ് എഡിവി പതിപ്പ് വിപണിയില്‍

'ഞാനെന്താ പഴയതാണോ, ഞാനും ഈ തലമുറയിൽ പെട്ടയാളല്ലേ'; പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ മമ്മൂട്ടി

SCROLL FOR NEXT