എം വി ​ഗോവിന്ദൻ  ഫെയ്സ്ബുക്ക്
Kerala

'പാർട്ടിയിൽ ആര് നേതാവാകണമെന്ന് നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല': എം വി ഗോവിന്ദൻ

സംസ്ഥാന സമിതി യോഗത്തിന്റെ പേരിൽ വരുന്നത് വസ്തുതാവിരുദ്ധമായ വ്യാജവാർത്തകൾ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Damodaran K

തിരുവനന്തപുരം: യഥാർത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാർത്തകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് അഭ്യർത്ഥിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാധ്യമങ്ങൾക്ക് നേരെ കടുത്ത ഭാഷയിൽ രംഗത്ത്. പാർട്ടി നേതാക്കൾ പങ്കെടുത്ത തിരുവനന്തപുരത്തെ ഉന്നതതല യോഗത്തിൽ നടന്നതെന്ന പേരിൽ, പൂർണ്ണമായും വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് കുറെ ദിവസമായി ചില പ്രമുഖ മാധ്യമങ്ങൾ നിരന്തരം പ്രചരിപ്പിക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ഇത്തരം സംഘടിതമായ കള്ളപ്രചാരണങ്ങൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും വ്യാജവാർത്തകൾ ചമയ്ക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'എന്നെയും പിണറായിയെയും മാറ്റിയിട്ട് മറ്റാരെ വെക്കും, അത് നടക്കില്ല', 'എന്നെയും പിണറായിയെയും മാറ്റാമെന്നത് വ്യാമോഹം മാത്രം' എന്നെല്ലാം തിരുവനന്തപുരത്ത് നടന്ന യോഗത്തിൽ സംസ്ഥാന സെക്രട്ടറി റിപ്പോർട്ട് ചെയ്തു എന്നാണ് ചില മാധ്യമങ്ങൾ വ്യാജവാർത്തകൾ സൃഷ്ടിച്ചത്. സിപിഎമ്മിൽ ആര് നേതാവാകണം, എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് പാർട്ടിയുടെ പരമാധികാര സമിതികളാണ്, മറിച്ച് മാധ്യമങ്ങളല്ല. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാരീതി എന്ന് എംവി ഗോവിന്ദൻ ഓർമ്മിപ്പിച്ചു.

തെറ്റ് പറ്റിയാൽ ഏത് നേതാവിനെയും തിരുത്തും

അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വളരെ വിശദമായ പരിശോധനയാണ് പാർട്ടി ആകെ നടത്തിയത്. പാർട്ടി പ്രവർത്തകർ താഴേത്തട്ടിലുള്ള ബ്രാഞ്ച് യോഗങ്ങളിൽ വരെ ഉന്നയിച്ച കടുത്ത വിമർശനങ്ങൾ കൃത്യമായി പരിശോധിച്ച്, ആവശ്യമായ തിരുത്തലുകൾ പാർട്ടി ഇപ്പോൾ വരുത്തുകയാണ്. തെറ്റ് പറ്റിയാൽ ഏത് ഉന്നതനായ നേതാവിനെയും വിമർശിക്കാനും തിരുത്താനും പാർട്ടിയുടെ ആഭ്യന്തര ജനാധിപത്യത്തിന് പൂർണ്ണമായ കഴിവുണ്ട്. പിണറായി വിജയൻ ഉൾപ്പെടെയുള്ള എല്ലാ നേതാക്കൾക്കും ഈ പാർട്ടി രീതി ഒരുപോലെ ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

പോസ്റ്റിൻറെ പൂര്‍ണ രൂപം

യാഥാര്‍ത്ഥ്യത്തിന്റെ കണിക പോലുമില്ലാത്ത വ്യാജവാര്‍ത്തകള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന്‌ അഭ്യര്‍ഥിക്കുന്നു. പാർട്ടി നേതാക്കള്‍ പങ്കെടുത്ത യോഗത്തില്‍ നടന്നതെന്ന പേരില്‍, വസ്‌തുതാവിരുദ്ധമായ കാര്യങ്ങളാണ്‌ കുറേ ദിവസമായി ചില മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത്‌. ഇത്തരം കള്ളപ്രചരണങ്ങള്‍ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കും. വ്യാജവാര്‍ത്തകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും.'എന്നെയും പിണറായിയെയും മാറ്റിയിട്ട്‌ മറ്റാരെ വെക്കും, അത്‌ നടക്കില്ല', 'എന്നെയും പിണറായിയെയും മാറ്റാമെന്നത്‌ വ്യാമോഹം മാത്രം' എന്നെല്ലാം തിരുവനന്തപുരത്ത്‌ നടന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി റിപ്പോര്‍ട്ട്‌ ചെയ്‌തു എന്നാണ്‌ ചില മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകള്‍ സൃഷ്‌ടിച്ചത്‌. സിപിഐ എമ്മില്‍ ആര്‌ നേതാവാകണം എങ്ങനെ പ്രവര്‍ത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത്‌ പാർട്ടിയാണ്‌, മാധ്യമങ്ങളല്ല. ബൂര്‍ഷ്വാ രാഷ്‌ട്രീയ പാർട്ടികളില്‍ നിന്നും വ്യത്യസ്‌തമാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ടികളുടെ സംഘടനാരീതി.നിയമസഭാ തെരഞ്ഞെടുപ്പ്‌ തോല്‍വിയുമായി ബന്ധപ്പെട്ട്‌ വിശദമായ പരിശോധനയാണ്‌ പാർട്ടി ആകെ നടത്തിയത്‌. പാർട്ടി പ്രവര്‍ത്തകര്‍ ബ്രാഞ്ച്‌ യോഗങ്ങളില്‍ വരെ ഉന്നയിച്ച വിമര്‍ശനങ്ങള്‍ പരിശോധിച്ച്‌, ആവശ്യമായ തിരുത്തലുകള്‍ പാർട്ടി വരുത്തുകയാണ്‌. തെറ്റ്‌ പറ്റിയാല്‍ ഏത്‌ നേതാവിനെയും വിമര്‍ശിക്കാനും തിരുത്താനും പാർട്ടിക്ക്‌ കഴിയും, എല്ലാ നേതാക്കള്‍ക്കും ഇത്‌ ബാധകമാണ്‌.ഇതിനൊപ്പം പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊതുജനങ്ങളില്‍ നിന്ന്‌ അഭിപ്രായങ്ങളും സിപിഐ എം തേടുന്നുണ്ട്‌. പതിനായിരക്കണക്കിന്‌ നിര്‍ദ്ദേശങ്ങളാണ്‌ പൊതുജനങ്ങളില്‍ നിന്ന്‌ ഇതിനകം ലഭിച്ചത്‌. സിപിഐ എമ്മില്‍ പൊതുജനങ്ങള്‍ക്കുള്ള വിശ്വാസവും സ്‌നേഹവുമാണ്‌ ഇതിലൂടെ വ്യക്തമാവുന്നത്‌. ഈ നിര്‍ദ്ദേശങ്ങള്‍ കൂടി പരിഗണിച്ച്‌, ആഗസ്റ്റ് മാസത്തില്‍ നടക്കുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയില്‍ സിപിഐ (എം) കര്‍മപദ്ധതിക്ക്‌ രൂപം നല്‍കും.ഈ തിരുത്തല്‍ പ്രക്രിയയ്‌ക്ക്‌ തുരങ്കം വെക്കാനും യുഡിഎഫ്‌ സര്‍ക്കാരിനെതിരായ ജനരോക്ഷം മറച്ച്‌ വയ്‌ക്കാനുമാണ്‌ മാധ്യമങ്ങള്‍ വ്യാജവാര്‍ത്തകളിലൂടെ നിരന്തരം ശ്രമിക്കുന്നത്‌. സിപിഐ എമ്മിനെതിരെയുള്ള ഇത്തരം കള്ളപ്രചരണങ്ങള്‍ തള്ളിക്കളയണം എന്ന്‌ മുഴുവന്‍ ബഹുജനങ്ങളോടും അഭ്യര്‍ത്ഥിക്കുന്നു.

Reacting sharply to recent media tracking indices, CPI(M) State Secretary M.V. Govindan strongly dismissed ongoing news reports detailing alleged leadership conflicts involving himself and Chief Minister Pinarayi Vijayan following the recent Assembly election outcome

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പത്മകുമാറിനെതിരെ സിപിഎം നടപടി; പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

'എന്നാ പിന്നെ എന്റെ തോളത്ത് കേറി ഇരിക്ക്'; പാപ്പരാസികളെ പറപ്പിച്ച് ആദില, വിഡിയോ

താറുമാറായ കുടുംബ ബജറ്റ് വീണ്ടും താളം കണ്ടെത്തുമോ?; അമേരിക്ക- ഇറാന്‍ സമാധാന കരാര്‍ സാധാരണക്കാരന് ആശ്വാസമാകുന്നത് എങ്ങനെ?

മാസം 15,000 രൂപയാണോ ശമ്പളം?, കടമില്ലാതെ ജീവിക്കാം; ഇതാ ഒരു ഫോര്‍മുല

'വരുമാനവും നികുതി വിവരങ്ങളും വെളിപ്പെടുത്തണം'; ആർഎസ്എസ് മേധാവിക്ക് കത്തയച്ച് പ്രിയങ്ക് ഖാർഗെ

SCROLL FOR NEXT