Sound Level Meter 2m ദൂരം പിടിക്കുമ്പോൾ 85 db മുതൽ പരമാവധി 125 db യാണ് അനുവദനീയമായ ഹോൺ ശബ്ദം പ്രതീകാത്മക ചിത്രം
Kerala

വഴി മാറെടാ മുണ്ടയ്ക്കൽ ശേഖരാ...; കാതടപ്പിക്കുന്ന ശബ്ദം വേണ്ട, ഓരോ വാഹനത്തിനും പ്രത്യേക ഹോണുകൾ, വിശദാംശങ്ങള്‍

ബഹുഭൂരിപക്ഷം പേർക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബഹുഭൂരിപക്ഷം പേർക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. ടയറില്ലെങ്കിലും സാരമില്ല ഹോണില്ലെങ്കിൽ പ്രയാസമാണ് എന്ന് ചിന്തിക്കുന്നവരാണ് ഭൂരിഭാ​ഗം ആളുകളും. വാഹനത്തിന്റെ ഡിസൈനിൽ മാറ്റം വരുത്തി കാതടപ്പിക്കുന്ന ഹോണുകൾ ഘടിപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ഓരോ വാഹനത്തിനും നിയമം നിഷ്കർഷിക്കുന്ന തരത്തിലുള്ള ഹോണുകൾ ഉണ്ടെന്ന് മോട്ടോർ വാഹനവകുപ്പ് ഓർമ്മിപ്പിക്കുന്നു.

Sound Level Meter 2m ദൂരം പിടിക്കുമ്പോൾ 85 db മുതൽ പരമാവധി 125 db യാണ് അനുവദനീയമായ ഹോൺ ശബ്ദം. അതിൽ കൂടുതലുള്ളവ ശബ്ദമലിനീകരണനിയന്ത്രണ ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ വിളിച്ചു വരുത്തും. ഓരോ വാഹനങ്ങളിലും ഏതു തരം ഹോണുകൾ വേണം എന്നും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഒരു വാഹനം വരുമ്പോൾ അതിൽ ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഒരു ഹോൺ ഉണ്ടായിരിക്കണം എന്ന് CMVR ചട്ടം 119 ൽ നിർബന്ധമാക്കിയിട്ടുമുണ്ട്. ഓരോ വാഹനത്തിനും വേണ്ട ഹോണുകൾ ഏതെല്ലാം ആണ് എന്ന് വിശദീകരിക്കുന്ന കുറിപ്പ് മോട്ടോർ വാഹനവകുപ്പ് ഫെയ്സ്ബുക്കിൽ പങ്കുവെച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കുറിപ്പ്:

വഴി മാറെടാ മുണ്ടയ്ക്കൽ #@π&@#..” എന്നാവും ചിലരുടെ ഹോണടി കേട്ടാൽ തോന്നുക. ഈ HORN ഹോൺ എന്നാൽ കൊമ്പ് എന്നാണർത്ഥം. ഇമ്മാതിരി കാതടപ്പിച്ച് ഹോണടിച്ചു വരുന്നവനെന്താ കൊമ്പുണ്ടോ എന്ന് നാട്ടാർക്കും തോന്നുക സ്വാഭാവികം

ബഹുഭൂരിപക്ഷം പേർക്കും ഹോണില്ലാത്ത ഒരു വാഹനം ഓടിക്കുക ചിന്തിക്കാൻ കൂടി കഴിയാത്ത കാര്യമാണ്. ടയറില്ലെങ്കിലും സാരമില്ല ഹോണില്ലെങ്കിൽ.., പ്രയാസമാണല്ലെ. നമ്മുടെ റോഡ് സംസ്കാരത്തിൽ അമിത പ്രാധാന്യം കാരണം റോഡുകളിൽ കാതുകളെ നിറയ്ക്കുന്നതിനേക്കാളേറെ പോക്കറ്റ് കാലിയാക്കുന്നുമുണ്ട് ഹോണുകൾ

വാഹനങ്ങളിൽ ഇതൊരു അത്യാവശ്യഘടകമാണോ ?

മറ്റു രാജ്യങ്ങളിൽ ഹോണിന് വലിയ പ്രധാന്യമൊന്നും ഇല്ല. റോഡിൽ ഇൻഡിക്കേറ്ററുകൾ അഥവാ മുന്നറിയിപ്പ് സൂചനകൾക്ക് അതീവ പ്രാധാന്യം കല്പിക്കുന്ന ഒരു സുരക്ഷാസംസ്കാരമാണ് അവർക്കുള്ളത്. അത്യാവശ്യഘട്ടങ്ങളിലെ ഒരു സുരക്ഷാ ഉപകരണം മാത്രമാണവർക്ക് ഹോണുകൾ

ഹോണിനോടുള്ള അമിതാവേശം കാരണം വാഹനഡിസൈനിംഗിൽ അവയ്ക്ക് പ്രത്യേകം മാനദണ്ഡങ്ങൾ നിശ്ചയിക്കേണ്ടിവന്നതിൻ്റെ ഫലമാണ് IS 1884:1993. അത് പ്രകാരം നാല് തരം ഇലക്ട്രിക് ഹോണുകൾ മാത്രമാണ് നിലവിൽ വാഹനങ്ങളിൽ അനുവദനീയമായിട്ടുള്ളത്

Type 1 - AC Magneto

Type 2A - DC 12/24V

Type 2B - DC 12/24V

Type 3 - DC12/24V wind tone

Sound Level Meter 2m ദൂരം പിടിക്കുമ്പോൾ 85 db മുതൽ പരമാവധി 125 db യാണ് അനുവദനീയമായ ഹോൺ ശബ്ദം. അതിൽ കൂടുതലുള്ളവ ശബ്ദമലിനീകരണനിയന്ത്രണ ചട്ടങ്ങൾ പ്രകാരമുള്ള നടപടികൾ വിളിച്ചു വരുത്തും

ഓരോ വാഹനങ്ങളിലും ഏതു തരം ഹോണുകൾ വേണം എന്നും നിശ്ചയിച്ചിട്ടുണ്ട്. പുതിയ ഒരു വാഹനം വരുമ്പോൾ അതിൽ ഈ മാനദണ്ഡങ്ങൾ പ്രകാരമുള്ള ഒരു ഹോൺ ഉണ്ടായിരിക്കണം എന്ന് CMVR ചട്ടം 119 ൽ നിർബന്ധമാക്കിയിട്ടുമുണ്ട്

Type1 - Mopeds, Scooters and Motor Cycle

Type 2A - 2, 3 Wheelers & Quadricycles

Type 2B - Quadricycles, Cars & Commercial Vehicles

Type 3 - Quadricycles, Cars & Commercial Vehicles

മറ്റുതരം ഹോണുകൾ ഉപയോഗിക്കുന്നതു മാത്രമല്ല ഘടിപ്പിക്കുന്നതും നിയമലംഘനമാണ്. ചില ഹോണുകൾ വാഹനത്തിൻ്റെ കാര്യക്ഷമതയെ വരെ ബാധിക്കാവുന്നവയാണ്. മനുഷ്യരെ മാത്രമല്ല മൃഗങ്ങളെ വരെ അസ്വസ്ഥരാക്കുന്ന ഒന്നാണ് അമിതശബ്ദം എന്നത് എല്ലാവർക്കും അറിയാം. കൂടാതെ സ്ഥിരമായ അതിൻ്റെ ഉപയോഗം അതുപയോഗിക്കുന്നവർക്ക് തന്നെ ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാറുമുണ്ട്

ആവേശത്തിനല്ല, ആവശ്യത്തിന് മാത്രം. ഓരോ ഹോണടിക്കുശേഷവും, ഒരാത്മപരിശോധന നടത്തുക. നമ്മുടെ റോഡുകളിൽ സംഭ്രാന്തി പരത്താതെ ശാന്തമായി ഒഴുകാൻ നമുക്ക് കഴിയണം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT