വീടു തീവെച്ചു നശിപ്പിക്കുന്നു/ ടിവി ദൃശ്യം 
Kerala

മദ്യലഹരിയില്‍ അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചു; പ്രതി പിടിയില്‍

അയല്‍വാസിയായ മാത്യു സ്‌കറിയ എന്ന ഷിബുവാണ് പരാക്രമം കാണിച്ചത്

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മദ്യലഹരിയില്‍ അയല്‍വാസികളുടെ വീടുകള്‍ തീവെച്ചു നശിപ്പിച്ചു. റോഡ് പുറമ്പോക്കില്‍ ജീവിച്ചിരുന്ന അമ്മിണിയുടേയും വിജയന്റേയും കിടപ്പാടവും വരുമാനമാര്‍ഗമായ മുറുക്കാന്‍ കടകളുമാണ് വണ്ടിയിടിപ്പിച്ചും തീ വെച്ചും നശിപ്പിക്കുകയായിരുന്നു. 

അയല്‍വാസിയായ മാത്യു സ്‌കറിയ എന്ന ഷിബുവാണ് പരാക്രമം കാണിച്ചത്. അക്രമത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പ്രതി മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശ്ശേരി- വാഴൂര്‍ റോഡു പുറമ്പോക്കിലാണ് വിജയന്‍ കൂര വെച്ച് താമസിച്ചിരുന്നത്. 

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിജയന്‍ താമസിച്ച ഷെഡ്ഡും കടയും വണ്ടിയിടിപ്പിച്ച് തകര്‍ത്തത്. ഇതിനു പിന്നാലെ തൊട്ടടുത്ത് റോഡു പുറമ്പോക്കിൽ താമസിക്കുന്ന അമ്മിണിയുടെ ഷെഡ്ഡും തീവെച്ചു നശിപ്പിച്ചു. ഷെഡ്ഡിലുണ്ടായിരുന്ന നായക്കുട്ടികളിലൊന്ന് വെന്തു ചത്തു. മറ്റൊന്നിന് ഗുരുതരമായി പൊള്ളലേറ്റു. 

മുന്‍വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ പ്രതി മാത്യുവുമായി ഒരു വൈരാഗ്യവും വഴക്കും ഇല്ലെന്നാണ് വിജയന്‍ പറയുന്നത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയാല്‍ മാത്യു വീണ്ടും അക്രമം നടത്തുമോയെന്ന ആശങ്കയും അമ്മിണിക്കും വിജയനുമുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം എന്നെക്കാള്‍ ചെറുപ്പം; ദാരിദ്ര്യം മാറിയിട്ടില്ല, വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം'

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

വോട്ടര്‍ പട്ടികയിലെ ക്രമക്കേട് ആരോപണം; കൊടുവള്ളി നഗരസഭ സെക്രട്ടറിയെ മാറ്റാന്‍ നിര്‍ദേശിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

വിദ്യാർത്ഥികൾക്ക് പൂജ്യം മാർക്ക്, സ്കൂൾ ജീവനക്കാർക്ക് 200,000 ദിർഹം പിഴ, പരീക്ഷയിൽ ക്രമക്കേട് കാണിച്ചാൽ കടുത്ത നടപടിയുമായി യുഎഇ

ബിഹാറില്‍ വീണ്ടും എന്‍ഡിഎ; മുഖ്യമന്ത്രി സ്ഥാനത്തേക്ക് കൂടുതല്‍ പിന്തുണ തേജസ്വിക്ക്; അഭിപ്രായ സര്‍വേ

SCROLL FOR NEXT