Adoor Prakash file
Kerala

'സാമ്പത്തിക ഇടപാടുകളില്ല'; പോറ്റിയെ വീട്ടിലും ബംഗളൂരുവിലും വെച്ച് കണ്ടിട്ടുണ്ട് ; അടൂര്‍ പ്രകാശിന്റെ മൊഴി

പോറ്റി ക്ഷണിച്ചിട്ടാണ് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒപ്പം പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എസ്‌ഐടിക്ക് നല്‍കിയ മൊഴി പുറത്ത്. സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി സാമ്പത്തിക ഇടപാട് ഇല്ലെന്ന് അടൂര്‍ പ്രകാശ് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. അതേസമയം പോറ്റിയെ പരിചയമുണ്ടെന്ന് അടൂര്‍ പ്രകാശ് സമ്മതിച്ചു. സൗഹൃദത്തിനപ്പുറം മറ്റു ഇടപാടുകളില്ലെന്നും എസ്‌ഐടിയോട് യുഡിഎഫ് കണ്‍വീനര്‍ പറഞ്ഞു.

പോറ്റിക്കൊപ്പമുള്ള ചിത്രങ്ങളില്‍ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞ വിശദീകരണം തന്നെയാണ് അടൂര്‍ പ്രകാശ് നല്‍കിയിട്ടുള്ളത്. കൂടിക്കാഴ്ചകള്‍ സംബന്ധിച്ച് കൃത്യമായ തീയതികള്‍ അടൂര്‍ പ്രകാശിന് പറയാന്‍ സാധിച്ചിട്ടില്ല. ഓര്‍മ്മകള്‍ വെച്ചു പറഞ്ഞ കാലയളവ് എസ്‌ഐടി പരിശോധിച്ചു വരികയാണ്. 2019 മുതലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ബന്ധം സ്ഥാപിക്കുന്നത് എന്നാണ് അടൂര്‍ പ്രകാശ് പറഞ്ഞിട്ടുള്ളത്. ഇക്കാര്യവും വിശദമായി അന്വേഷിക്കുന്നുണ്ട്.

പുറത്തു വന്ന ചിത്രങ്ങളുടെ കാലയളവ് സംബന്ധിച്ചും പരിശോധനകള്‍ നടക്കുന്നുണ്ട്. പോറ്റിയാണ് തന്നെ ശബരിമലയില്‍ വെച്ച് പരിചയപ്പെട്ടത്. ശബരിമലയിലെ അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനത്തിന് ക്ഷണിച്ചിരുന്നു. വീട്ടില്‍ വെച്ച് പോറ്റിയെ കണ്ടിട്ടുണ്ട്. പിന്നീട് ബംഗളൂരുവിലേക്ക് ക്ഷണിച്ചിരുന്നു. അവിടെ വെച്ചാണ് പോറ്റിയുടെ സുഹൃത്തായ ബെല്ലാരിയിലെ സ്വര്‍ണ്ണവ്യാപാരി ഗോവര്‍ധനെ പരിചയപ്പെടുന്നത്. സൗഹൃദം എന്നതിനപ്പുറം ഇവരുമായി മറ്റൊരു ഇടപാടുമില്ല എന്നും അടൂര്‍ പ്രകാശ് പറഞ്ഞു.

പോറ്റി ക്ഷണിച്ചിട്ടാണ് സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒപ്പം പോയതെന്നും അടൂര്‍ പ്രകാശ് പറഞ്ഞു. യുഡിഎഫ് കണ്‍വീനറുടെ മൊഴിയില്‍ കൂടുതല്‍ പരിശോധന വേണമെന്ന വിലയിരുത്തലിലാണ് എസ്‌ഐടി സംഘം. അടൂര്‍ പ്രകാശിനെ വീണ്ടും എസ്‌ഐടി വിളിപ്പിച്ചേക്കുമെന്നാണ് സൂചന. അടൂര്‍ പ്രകാശിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്തതായാണ് സൂചന. അടൂര്‍ പ്രകാശ് പറഞ്ഞ കാര്യങ്ങളില്‍ പോറ്റിയില്‍ നിന്നും അന്വേഷണ സംഘം വ്യക്തത തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

Adoor Prakash gave a statement to SIT that he had no financial dealings with Unnikrishnan Potty, the main accused in the Sabarimala gold theft case.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഹൈക്കമാന്‍ഡിന് എതിര്‍പ്പില്ല', നിയമസഭയിലേക്ക് മത്സരിക്കുമെന്ന സൂചനയുമായി കെ സുധാകരന്‍

തിരുവല്ല സ്പായിലെ കൂട്ടബലാത്സംഗം: ഒളിവിലുള്ള പ്രതികള്‍ സംസ്ഥാനം വിട്ടു?; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും

വഴുതക്കാട് വാഹനാപകടം: പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്; 'നടന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു'

മകരവിളക്ക് ദിവസം പമ്പയില്‍ ഷൂട്ടിങ്, സംവിധായകന്‍ അനുരാജ് മനോഹറിന് നോട്ടീസ്

പ്രണയബന്ധങ്ങളില്‍ സന്തോഷം, വരുമാനം വര്‍ധിക്കും

SCROLL FOR NEXT