ജില്ലാ കളക്ടര്‍ സുഹാസ് / ഫെയ്‌സ്ബുക്ക് ചിത്രം 
Kerala

എറണാകുളം ജില്ലയിൽ രോ​ഗികളുടെ എണ്ണം വർധിക്കുന്നതിൽ ഭയപ്പെടേണ്ടതില്ല, വരും ദിവസങ്ങളിൽ കുറയും: ജില്ലാ കളക്ടർ

പരമാവധി കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പരമാവധി കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. 

വരും ദിവസങ്ങളിൽ ജില്ലയിലെ കോവിഡ് രോ​ഗികളുടെ എണ്ണം കുറയും. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണം. അനാവശ്യമായി ഇറങ്ങി നടന്നാൽ ലോക്ക്ഡൗൺ നീട്ടാനുള്ള സാഹചര്യം ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു. 

43,529 പേർക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ രോ​ഗ ബാധിതർ. 6410 പേർക്കാണ് ബുധനാഴ്ച എറണാകുളത്ത് രോ​ഗം സ്ഥിരീകരിച്ചത്. ഇതിൽ 6247 പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഉറവിടം അറിയാത്തവർ 141 പേർ. 15 ആരോ​ഗ്യ പ്രവർത്തകർക്കും ജില്ലയിൽ ബുധനാഴ്ച രോ​ഗം സ്ഥിരീകരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അയ്യപ്പനെയും ശരണമന്ത്രത്തെയും അപമാനിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തില്‍ കേസ്

നിങ്ങള്‍ പ്രണയത്തിലാണ്, ഈ ആഴ്ച എങ്ങനെയെന്നറിയാം

ഈ രാശിക്കാര്‍ക്ക് ചെറുയാത്രകൾ ഗുണകരം

നീലലോഹിതദാസന്‍ നാടാരെ കുറ്റവിമുക്തമാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലുമായി പരാതിക്കാരി സുപ്രീം കോടതിയില്‍

യാത്രക്കാരുടെ ലഗേജിന് ട്രയിനിലും പരിധിയുണ്ട്, അധികമായാല്‍ പണം നല്‍കണം

SCROLL FOR NEXT