കൊച്ചി: എറണാകുളം ജില്ലയിൽ കോവിഡ് കേസുകൾ ഉയരുന്നതിൽ ഭയപ്പെടേണ്ടതില്ലെന്ന് ജില്ലാ കളക്ടർ എസ് സുഹാസ്. പരമാവധി കോവിഡ് ബാധിതരെ കണ്ടെത്താനുള്ള ടെസ്റ്റുകളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
വരും ദിവസങ്ങളിൽ ജില്ലയിലെ കോവിഡ് രോഗികളുടെ എണ്ണം കുറയും. ജനങ്ങൾ വീടിനുള്ളിൽ തന്നെ കഴിയണം. അനാവശ്യമായി ഇറങ്ങി നടന്നാൽ ലോക്ക്ഡൗൺ നീട്ടാനുള്ള സാഹചര്യം ഉണ്ടാവുമെന്നും കളക്ടർ പറഞ്ഞു.
43,529 പേർക്കാണ് സംസ്ഥാനത്ത് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലായിരുന്നു ഏറ്റവും കൂടുതൽ രോഗ ബാധിതർ. 6410 പേർക്കാണ് ബുധനാഴ്ച എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 6247 പേർക്ക് സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഉറവിടം അറിയാത്തവർ 141 പേർ. 15 ആരോഗ്യ പ്രവർത്തകർക്കും ജില്ലയിൽ ബുധനാഴ്ച രോഗം സ്ഥിരീകരിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates