പ്രതീകാത്മക ചിത്രം 
Kerala

നമ്പർ പ്ലേറ്റും ഇൻഷുറൻസും ഇല്ല, കാതടപ്പിക്കുന്ന സൈലൻസറും കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‍ലൈറ്റും; ന്യൂജെൻ ബൈക്കിന് 17000 രൂപ പിഴ 

നമ്പർ പ്ലേറ്റ്, സൈലൻസർ, ഹെഡ്‍ലൈറ്റ്, ഹാൻഡിൽ തുടങ്ങി പല അനധികൃത രൂപമാറ്റങ്ങളും ബൈക്കിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിഴയിട്ടത്

സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: രൂപമാറ്റം വരുത്തിയ ബൈക്കിൽ ചീറിപ്പാഞ്ഞ തിരൂരങ്ങാടി സ്വദേശിക്ക് 17000 രൂപ പിഴയിട്ട് മോട്ടർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റ്, സൈലൻസർ, ഹെഡ്‍ലൈറ്റ് , ഹാൻഡിൽ തുടങ്ങി പല അനധികൃത രൂപമാറ്റങ്ങളും ബൈക്കിൽ കണ്ടെത്തിയതിനെ തുടർന്നാണ് പിഴയിട്ടത്. ദേശീയപാതയിൽ പൂക്കിപ്പറമ്പിൽ പരിശോധന നടത്തുമ്പോഴാണ് കോട്ടയ്ക്കൽ രണ്ടത്താണി സ്വദേശിയുടെ ബൈക്ക് മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിടികൂടിയത്. 

നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെ സൈലൻസർ മാറ്റി കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്‍ലൈറ്റും വച്ച് ഹാൻഡിലിലും മാറ്റം വരുത്തിയാണ് ബൈക്ക് റോഡിലിറക്കിയിരുന്നത്. ബൈക്കിന് ഇൻഷുറൻസും ഇല്ലായിരുന്നു. ബൈക്കിന് ഇൻഷുറൻസും ഇല്ലായിരുന്നു. പിഴ ഈടാക്കിയതിന് പുറമേ, വാഹനത്തിന്റെ മാറ്റങ്ങൾ നീക്കി നമ്പർ ബോർഡ് പ്രദർശിപ്പിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് വാഹനം  വിട്ടുകൊടുത്തത്. 

ഓപ്പറേഷൻ സൈലൻസ്

വാഹനങ്ങളിലെ സൈലൻസറിൽ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്നവരെ പിടികൂടാൻ 'ഓപ്പറേഷൻ സൈലൻസ്' എന്ന മോട്ടോർ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന നടക്കുന്നുണ്ട്. പ്രധാനമായും ഇരുചക്രവാഹനങ്ങൾ കേന്ദ്രീകരിച്ചാണ് പരിശോധന. അനധികൃതമായി രൂപമാറ്റം വരുത്തുന്നവർക്ക് പിഴ ചുമത്തുകയും പഴയ പടിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്യും. ഇതനുസരിച്ചില്ലെങ്കരിൽ രജിസ്‌ട്രേഷൻ റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു

എറണാകുളം-ബംഗളൂരു വന്ദേ ഭാരത് ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ; സമയക്രമം അറിയാം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ധിപ്പിച്ച ഡിഎ അടങ്ങുന്ന ശമ്പളം ഇന്നുമുതല്‍

'ആരും വിശക്കാത്ത, ഒറ്റപ്പെടാത്ത, എല്ലാവര്‍ക്കും തുല്യ അവസരങ്ങളുള്ള കേരളത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കാം'

SCROLL FOR NEXT