നൂര്‍ബിന റഷീദ് SM ONLINE
Kerala

'പാണക്കാട് തങ്ങളെ നാലാം ഖലീഫയെന്ന് വിളിച്ചു; തഹ്‌ലിയയെ സ്ഥാനാര്‍ഥിയാക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി ഉറപ്പുതന്നു'; നൂര്‍ബിന റഷീദ് വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം രാജിവച്ചു

വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന്നും നൂര്‍ബിന പറഞ്ഞു. മുസ്ലീലീഗ് മെമ്പര്‍ഷിപ്പില്‍ തുടരുമെന്നും നാളത്തെ കാര്യം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും നൂര്‍ബിന പറഞ്ഞു.

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വനിതാലീഗ് ദേശീയ സെക്രട്ടറി സ്ഥാനം നൂര്‍ബിന റഷീദ് രാജിവച്ചു. കോഴിക്കോട് പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വച്ചാണ് രാജി പ്രഖ്യാപനം നടത്തിയത്. വനിതാ ലീഗിന് പാര്‍ട്ടയില്‍ കടുത്ത അവഗണന നേരിട്ടെന്നു നൂര്‍ബിന പറഞ്ഞു. മുസ്ലീലീഗ് മെമ്പര്‍ഷിപ്പില്‍ തുടരുമെന്നും നാളത്തെ കാര്യം എന്താണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും നൂര്‍ബിന പറഞ്ഞു.

മുസ്ലീ ലീഗിലെ വനിതാസ്ഥാനാര്‍ഥികളുമായി ബന്ധപ്പെട്ട് വനിതാ ലീഗുമായി ചര്‍ച്ച നടത്താന്‍ ലീഗ് നേതൃത്വം തയ്യാറായിട്ടില്ലെന്നും നൂര്‍ബിന പറഞ്ഞു. പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഒരു അഞ്ച് വര്‍ഷം കോര്‍പ്പറേഷനില്‍ നിന്നിട്ട് അവര്‍ ജനപ്രതിനിധിയാണെന്ന് തെളിയിച്ച് കാണിച്ച ശേഷം മതിയായിരുന്നു അവരെ സ്ഥാനാര്‍ഥിയാക്കാന്‍. കോഴിക്കോട് ജില്ലയില്‍ തന്നെ ഇതിനകം ജനപ്രതിനിധിയാണെന്ന് തെളിയിച്ചിട്ടുള്ള നിരവധി വനിതകള്‍ പാര്‍ട്ടിയില്‍ ഉണ്ട്.

ഹരിത വിവാദം സൃഷ്ടിച്ചവരാണ് തഹ്‌ലിയയും കൂട്ടരും. പാണക്കാട് കുടുംബങ്ങളെ ഇത്രയധികം മോശമായ ചിത്രീകരിച്ചവരോട് മനസുകൊണ്ട് യോജിക്കാന്‍ വനിതാ ലീഗിന് കഴിയില്ല. അവര്‍ക്ക് സ്ഥാനാര്‍ഥിത്വം നല്‍കരുതെന്ന് മുസ്ലീം ലീഗിനോട് പലതവണ ആവശ്യപ്പെട്ടിരുന്നു. നാലാം ഖലീഫ എന്നാണ് പാണക്കാട് തങ്ങളെ തഹ്‌ലിയ വിളിച്ചത്. തഹ്‌ലിയ സ്ഥാനാര്‍ഥിയാകില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി പലതവണ തന്നോട് പറഞ്ഞിരുന്നെന്നും നൂര്‍ബിന പറഞ്ഞു.

Noorbina Rasheed has resigned from the position of Vanitha League National Secretary

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മെസിയും ടീമും ചതിച്ചു; പണം വാങ്ങി കബളിപ്പിച്ചു; അര്‍ജന്റീന നഷ്ടപരിഹാരം നല്‍കേണ്ടിവരും'

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എതിരാളി ജോജു ജോര്‍ജ്; 'വരവ് ' റിലീസ് മെയ്‌ 1ന്

സിം-ബൈന്‍ഡിങ് ചട്ടം: വാട്‌സ്ആപ്പിനും ടെലിഗ്രാമിനും നല്‍കിയ സമയപരിധി ഡിസംബര്‍ 31 വരെ നീട്ടി

ഭക്ഷണക്രമത്തിൽ ഈ ഒമ്പതു മാറ്റങ്ങൾ, ഹൃദയത്തെ സംരക്ഷിക്കാൻ മാർഗനിർദ്ദേശവുമായി അമേരിക്കൻ ഹാർട്ട് അസോസിയേഷൻ

ഭരണം പൂര്‍ണ പരാജയം, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല; മമത സര്‍ക്കാരിനെതിരെ സുപ്രീംകോടതി

SCROLL FOR NEXT