ജി സുകുമാരന്‍ നായര്‍ /ഫയല്‍ ചിത്രം 
Kerala

മന്നം ജയന്തി പൂര്‍ണ അവധിയാക്കണം; സര്‍ക്കാര്‍ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്നു; പ്രത്യാഘാതം അനുഭവിക്കുമെന്ന് എന്‍എസ്എസ്

മന്നം ജയന്തി പൂര്‍ണ അവധിയാക്കണമെന്ന ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നില്ലെന്ന് വി സുകുമാരന്‍ നായര്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ്. സര്‍ക്കാര്‍ വിവചേനപരമായാണ് പെരുമാറുന്നത്. മന്നം ജയന്തി  സമ്പൂര്‍ണ്ണ അവധി ആക്കാത്തതില്‍ സുകുമാരന്‍ നായര്‍ അതൃപ്തി പ്രകടിപ്പിച്ചു. നിലവിലുള്ളത് നിയന്ത്രിത അവധി മാത്രമാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും  ഇക്കാര്യത്തില്‍ സര്‍ക്കാര്‍ മുടന്തന്‍ ന്യായം പറയുകയാണെന്നും എന്‍എസ്എസ് കുറ്റപ്പെടുത്തുന്നു

എന്‍എസ്എസ് മതേതര സംഘടനയാണ്. എല്ലാ സര്‍ക്കാരുകളുടേയും തെറ്റുകളെ എന്‍എസ്എസ് വിമര്‍ശിച്ചിട്ടുണ്ട്. നല്ലതിനെ പ്രശംസിച്ചിട്ടുമുണ്ട്. എന്‍എസ്എസിനെ അവഗണിക്കുന്നവര്‍ ചിലയിടങ്ങളില്‍ നവോത്ഥാന നായകനായി മന്നത്തിനെ അവഗണിക്കുന്നു. ഇത് ഇരട്ടത്താപ്പെന്ന് ജനം തിരിച്ചറിയുമെന്നും ജി സുകുമാരന്‍ നായര്‍ പറഞ്ഞു.

മന്നം ജയന്തിയിലെ സമ്പൂര്‍ണ്ണ അവധിയാക്കണമെന്ന എന്‍എസ്എസിന്റെ ആവശ്യം ന്യായമാണെന്ന് വി മുരളീധരനും പറഞ്ഞു. ഹൈന്ദവ സമൂഹത്തിന്റെ പൊതു ആവശ്യമാണിത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സ്വീകരിക്കുന്നത് നിഷേധാത്മക നിലപാടാണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ എന്‍എസ്എസ് പക്ഷം പിടിക്കാത്തത് കൊണ്ടായിരിക്കാം സര്‍ക്കാരിന്റെ നിഷേധാത്മക സമീപനം. ഇത് തിരുത്തണം, ആവശ്യം മുന്നില്‍ വന്നാല്‍ യുഡിഎഫ് സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്നും വി മുരളീധരന്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT