പ്രതീകാത്മക ചിത്രം 
Kerala

അടുത്ത ഭാഗ്യശാലിയാവാൻ മീനാക്ഷി ലോട്ടറീസിൽ തിക്കുംതിരക്കും, ഗതാഗതം തടസപ്പെട്ടു; പൊടിപൊടിച്ച് കച്ചവടം

അടുത്ത ഭാഗ്യശാലിയാവാൻ വേണ്ടി നിരവധി പേരാണ് ലോട്ടറി എടുക്കാനാണ് കടയിലെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി; 12 കോടി രൂപ സ്വന്തമാക്കിയ ആ ഭാഗ്യശാലിയെ കാണാനായി കാത്തിരിക്കുകയാണ് കേരളം. ഭാഗ്യം നേടിക്കൊടുത്തത് തൃ‌പ്പൂണിത്തുറയിലെ മീനാക്ഷി ലോട്ടറീസ് ഏജൻസീസ് ആണെന്ന് അറിഞ്ഞതോടെ അവിടെ ആള് കൂടാൻ തുടങ്ങി. അടുത്ത ഭാഗ്യശാലിയാവാൻ വേണ്ടി നിരവധി പേരാണ് ലോട്ടറി എടുക്കാനാണ് കടയിലെത്തിയത്. അതോടെ മീനാക്ഷി ലോട്ടറീസിൽ കട്ടവടവും പൊടിപൊടിച്ചു. 

തൃപ്പൂണിത്തുറ സ്റ്റാച്യു കവലയിലാണ്  മീനാക്ഷി ലോട്ടറീസ് ഏജൻസീസ്.  ഭാഗ്യാന്വേഷികളുടെ നിര റോഡിലേക്ക് നീണ്ടതോടെ ഗതാഗതം തടസപ്പെട്ടു. ഭാഗ്യശാലി എത്തിയതാണെന്നു കരുതി ഒന്നുകാണാൻ ലോട്ടറിക്കടയുടെ സമീപത്തും ആളുകൂടി. അഞ്ചു വർഷമായി ഇവിടെ പ്രവർത്തിക്കുന്ന ഇവരെ ആദ്യമായാണ് ഇത്ര വലിയ സമ്മാനം തേടിയെത്തുന്നത്. അതിന്റെ സന്തോഷത്തിൽ വന്നവർക്കെല്ലാം ലഡു കൊടുക്കാനും ലോട്ടറി ജീവനക്കാർ മറന്നില്ല. 

കോട്ടയത്താണ് മീനാക്ഷി ലോട്ടറിയുടെ ആസ്ഥാനം. സംസ്ഥാനത്താകെ 40 ലോട്ടറിക്കടകൾ ഇവർക്കുണ്ട്. ഇക്കഴിഞ്ഞ എട്ടിനാണ് തൃപ്പൂണിത്തുറയിലെ കടയിൽ ഓണം ബമ്പറിന്റെ 660 ടിക്കറ്റുകൾ വിൽപ്പനയ്ക്ക് എത്തിച്ചത്. ഭാഗ്യം തേടിയെത്തിയ ടി.ഇ. 645465 നമ്പർ ലോട്ടറിയും ഇക്കൂട്ടത്തിലുണ്ടായിരുന്നു.  അതിനിടെ ഭാഗ്യശാലിയെ തേടിക്കൊണ്ടിരിക്കുകയാണ് തൃപ്പൂണിത്തുറക്കാർ. നാട്ടുകാരൻ തന്നെയാണോ ആ ഭാഗ്യശാലി എന്നാണ് എല്ലാവർക്കും അറിയേണ്ടത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT