ഉമ്മന്‍ചാണ്ടി, എ വി ഗോപിനാഥ്/ ഫയല്‍ ചിത്രം 
Kerala

രാത്രി പന്ത്രണ്ടുമണിക്ക് ഉമ്മന്‍ചാണ്ടി കാണാനെത്തി; പതിനഞ്ചു മിനിറ്റില്‍ പ്രശ്‌നപരിഹാരം, പ്രചാരണത്തിന് ഇറങ്ങുമെന്ന് ഗോപിനാഥ്

കോണ്‍ഗ്രസുമായി ഉടക്കിനിന്ന എ വി ഗോപിനാഥിനെ ഒപ്പംനിര്‍ത്തി ഉമ്മന്‍ചാണ്ടി.

സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: കോണ്‍ഗ്രസുമായി ഉടക്കിനിന്ന എ വി ഗോപിനാഥിനെ ഒപ്പംനിര്‍ത്തി ഉമ്മന്‍ചാണ്ടി. വിമതസ്വരം ഉയര്‍ത്തിയ ഗോപിനാഥുമായി ഉമ്മന്‍ചാണ്ടി ചൊവ്വാഴ്ച അര്‍ധരാത്രി ചര്‍ച്ച നടത്തി. പതിനഞ്ചു മിനിറ്റ് മാത്രം നീണ്ടുനിന്ന ചര്‍ച്ചയ്‌ക്കൊടുവില്‍ താന്‍ തൃപ്തനാണെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും ഗോപിനാഥ് പ്രതികരിച്ചു. തനിക്ക് ചില ഉറപ്പുകള്‍ ലഭിച്ചിട്ടുണ്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രാത്രി ഏഴോടെ കോട്ടയത്ത് നിന്ന് പുറപ്പെട്ട ഉമ്മന്‍ചാണ്ടി പന്ത്രണ്ടുമണിക്കാണ് പെരിങ്ങോട്ട് കുറിശ്ശിയില്‍ എത്തിയത്. ഉമ്മന്‍ചാണ്ടി എത്തുന്നതിന് മുന്‍പ്, രമേശ് ചെന്നിത്തലയും ഗോപിനാഥിനോട് ഫോണിലൂടെ സംസാരിച്ചിരുന്നു. കെ സുധാകരനും നേരത്തെ ചര്‍ച്ച നടത്തിയിരുന്നു. 

ഗോപിനാഥിനെ പാര്‍ട്ടിക്ക് വേണമെന്നും സംഘടന ശക്തിപ്പെടുത്തണമെന്ന ആവശ്യം അംഗീകരിക്കുന്നതായും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഒന്നരമാസം മുന്‍പ്, ഗോപിനാഥിന് പാലക്കാട് ഡിസിസി പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. സ്ഥാനാര്‍ത്ഥിയാക്കാത്ത സാഹചര്യത്തില്‍, സ്ഥാനം നല്‍കി പ്രശ്‌നപരിഹാരത്തിനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT