കെ സുധാകരന്‍ ഫെയ്സ്ബുക്ക്
Kerala

'രാഹുൽ കുതിരയെ പോലെ മുന്നോട്ടു പോകുന്നില്ലേ? കത്തിൽ അസ്വാഭാവികത ഇല്ല'- കെ സുധാകരൻ

കത്ത് പുറത്തായത് ഡിസിസി ഓഫീസിൽ നിന്നാണോ എന്ന് അന്വേഷിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലക്കാട് ഉപ തെരഞ്ഞെടുപ്പിൽ കെ മുരളീധരനെ യുഡിഎഫ് സ്ഥാനാർഥിയാക്കണമെന്നു ആവശ്യപ്പെട്ട് ഡിസിസി കോൺ​ഗ്രസ് നേതൃത്വത്തിനു കത്തു നൽകിയതിൽ അസ്വാഭാവികത ഇല്ലെന്നു കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. കത്ത് പുറത്തു പോയത് ഡിസിസി ഓഫീസിൽ നിന്നാണോ എന്നത് അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോടു പ്രതികരിച്ചു.

പാലക്കാട് രാഹുലിനെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടത് ഷാഫി പറമ്പിലാണ്. ആ സ്ഥാനാർഥിക്ക് എന്താണ് ദോഷം. കെപിസിസി കമ്മിറ്റിയാണ് സ്ഥാനാർഥികളെ തീരുമാനിക്കാനുള്ള അതോറിറ്റി. വിജയ സാധ്യതയും സ്വീകാര്യതയും പരിശോധിച്ച് ചർച്ച ചെയ്ത് സ്ഥാനാർഥികളെ നിശ്ചയിക്കും. രണ്ടോ, മൂന്നോ ആളുകളുടെ പേര് പറഞ്ഞതിനാൽ സ്ഥാനാർഥികളാവില്ല. ജനാധിപത്യ സംവിധാനമുള്ള പാർട്ടിയിൽ പ്രിയങ്ങളും അപ്രിയങ്ങളുമുണ്ടാകും. അതു സ്വാഭാവികമാണ്.

കോൺ​ഗ്രസ് പോലൊരു പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളും വ്യത്യസ്ത കാഴ്ചപ്പാടുമുണ്ടാകും. അവ വിലയിരുത്തി ​ഗുണവും ദോഷവും വിലയിരുത്തി തീരുമാനമെടുത്താൽ അതിനൊപ്പം നിൽക്കുക എന്നതാണ് കോൺ​ഗ്രസിന്റെ മെറിറ്റ്. വളരെ അധികം ജനാധിപത്യവുമുള്ള പാർട്ടിയാണ് കോൺ​ഗ്രസ്. ജനാധിപത്യത്തിന്റെ ഏറ്റവും നിറമുള്ള ഭാ​ഗമാണ് മാധ്യമങ്ങൾ ചൂണ്ടിക്കാണിച്ചത്.

ആരുടെ പേരാണ് ചർച്ചയിൽ വന്നത് എന്നതു പുറത്തു പറയേണ്ട കാര്യമില്ല. സ്ഥാനാർഥി നിർണയം നടക്കുമ്പോൾ എഴുത്തിലൂടെ അഭിപ്രായം അറിയിക്കുന്നത് സ്വഭാവികമാണ്. നല്ല ഓജസുള്ള ചെറുപ്പക്കാരനാണ് രാഹുൽ. സമര രം​ഗത്ത് കത്തി ജ്വലിക്കുന്ന ഒരുത്തൻ. മൂന്നാം തലമുറയിലെ ആള്. ഇതെല്ലാം സ്ഥാനാർഥിയെന്ന നിലയിൽ രാഹുൽ മാങ്കൂട്ടത്തിന്റെ പ്ലസ് പോയിന്റുകളാണ്. ആദ്യം വിമർശിച്ച ആളുകളും സ്വീകരിച്ചു. അദ്ദേഹം നല്ല കുതിരയപ്പോലെ മുന്നോട്ടു പോകുന്നില്ലേയെന്നും സുധാകരൻ പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala State Film Awards 2025: മികച്ച നടൻ മമ്മൂട്ടി, നടി ഷംല ഹംസ, ചിത്രം മഞ്ഞുമ്മൽ ബോയ്സ്

'മൂവായിരം കോടിയെന്നത് ഞെട്ടിപ്പിക്കുന്നു'; ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിനെ ഉരുക്കുമുഷ്ടി കൊണ്ട് നേരിടണമെന്ന് സുപ്രീം കോടതി

ഭാരതീയ ന്യായ സംഹിത പ്രകാരം കേരളത്തിലെ ആദ്യ വിധി; പഴ്‌സ് തട്ടിപ്പറിച്ച കേസില്‍ തടവുശിക്ഷ

'ദേശീയ അവാര്‍ഡ് മമ്മൂട്ടിയെ അര്‍ഹിക്കുന്നില്ല; അവിടെ അവാർഡ് ഫയല്‍സിനും പൈല്‍സിനും'; പ്രകാശ് രാജ്

ക്രിസ്ത്യന്‍ മിഷനറിമാര്‍ ആദിവാസികളെ കൂട്ടത്തോടെ മതപരിവര്‍ത്തനത്തിന് പ്രേരിപ്പിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണി: ഛത്തീസ്ഗഡ് ഹൈക്കോടതി

SCROLL FOR NEXT